HomeNewsDevelopmentsദേശീയപാത വികസനം: നഷ്ടപരിഹാരം ജൂൺ മുതൽ നൽകും

ദേശീയപാത വികസനം: നഷ്ടപരിഹാരം ജൂൺ മുതൽ നൽകും

Nh-survey

ദേശീയപാത വികസനം: നഷ്ടപരിഹാരം ജൂൺ മുതൽ നൽകും

കുറ്റിപ്പുറം ∙ ജില്ലയിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെയും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെയും നഷ്പരിഹാരത്തുക ജൂൺ മാസം മുതൽ വിതരണം ചെയ്യും. കുറ്റിപ്പുറം മുതൽ ഇടിമുഴിക്കൽ വരെയുള്ള 54.2 കിലോമീറ്റർ ഭാഗത്തെ സർവേ ഭാഗികമായി പൂർത്തിയാകുന്നതോടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നഷ്ടപരിഹാര കണക്കെടുപ്പിലേക്ക് നീങ്ങും. അതിർത്തി നിർണയത്തിനു പിന്നാലെ നടക്കുന്ന സർവേയിലാണ് ഓരോ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിളകളുടെയും കണക്ക് രേഖപ്പെടുത്തുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ മരങ്ങളുടെ വിലനിർണയം വനംവകുപ്പും തെങ്ങുകൾ അടക്കമുള്ള കൃഷിവിളകളുടെ വില കൃഷിവകുപ്പും നിശ്ചയിക്കും.

നിലവിലുള്ള വിലയുടെ ഇരട്ടിയാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങൾക്കും മറ്റും അനുവദിക്കുക. അതത് സ്ഥലത്തു കഴിഞ്ഞ മൂന്നു വർഷക്കാലത്തിനിടയ്ക്കു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സർക്കാർ വിലയാണ് വിപണി വിലയായി കണക്കാക്കുക. ഗ്രാമപ്രദേശങ്ങളിലെ ഭൂവുടമകൾക്ക് വിപണിവിലയുടെ 2.4 മടങ്ങ് അധികവും നഗരപ്രദേശങ്ങളിലുള്ളവർക്ക് രണ്ടു മടങ്ങ് അധികവും വില നൽകും. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾക്കും ഇരട്ടി വില കണക്കാക്കും.Nh-survey

കെട്ടിടങ്ങളുടെയും വീടുകളുടെയും കാലപ്പഴക്കം പരിഗണിക്കാതെ, 2018ലെ കെട്ടിട നിർമാണച്ചെലവാണ് കണക്കാക്കുക. കേന്ദ്ര മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരോ കെട്ടിടത്തിന്റെയും നിർമാണച്ചെലവ് രേഖപ്പെടുത്തുക. ഇതിന്റെ ഇരട്ടിത്തുക ഉടമകൾക്കു നൽകും. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്ന മുറയ്ക്കാണ് ടെൻഡർ നടപടികൾ ആരംഭിക്കുക. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ജില്ലയിൽ 144 പരാതികൾ ലഭിച്ചിട്ടുണ്ട്. പാത കടന്നുപോകുന്ന മൂന്നു താലൂക്കുകളിൽനിന്നാണ് ഇത്രയും പരാതികൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!