HomeNewsGeneral6602 സർക്കാർ ജോലിക്കാരുടേതുൾപ്പടെ ജില്ലയിൽ 4691 അനധികൃത റേഷൻ കാർഡുകൾ

6602 സർക്കാർ ജോലിക്കാരുടേതുൾപ്പടെ ജില്ലയിൽ 4691 അനധികൃത റേഷൻ കാർഡുകൾ

ration-card

6602 സർക്കാർ ജോലിക്കാരുടേതുൾപ്പടെ ജില്ലയിൽ 4691 അനധികൃത റേഷൻ കാർഡുകൾ

മലപ്പുറം: ജില്ലയില്‍ 24,691 പേര്‍ അനധികൃതമായി

റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചതായി സിവില്‍ സപ്ളൈസ് വിഭാഗം കണ്ടെത്തി. ഇതില്‍ 6602 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്.

2034 പേര്‍ പെന്‍ഷന്‍ ഗുണഭോക്താക്കളാണ്. മറ്റുവിഭാഗത്തില്‍പെട്ടവരായി 16,058 പേരും അനധികൃതമായി കാര്‍ഡ് കൈവശംവച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആഢംബര കാറുകള്‍ കൈവശംവച്ചവരും മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.
കാര്‍ഡുകള്‍ അനധികൃതമായി കൈവശംവച്ച മുഴുവന്‍പേരില്‍നിന്നും പിഴവാങ്ങുന്നതുള്‍പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ എന്‍ ജ്ഞാന പ്രകാശ് അറിയിച്ചു.
പിഴയും വാങ്ങിയ സാധനത്തിന്റെ വിലയും വാങ്ങും.  ബെന്‍സ്, സ്കോഡ, ഇന്നോവ, സ്കോര്‍പ്പിയോ തുടങ്ങിയ ആഢംബര വാഹനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ എഎവൈ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്നതായാണ്  പരിശോധനയില്‍ കണ്ടെത്തിയത്. ഈ കാര്‍ഡുടമകള്‍ക്കെതിരെ എന്‍എഫ്എസ്എ നടപ്പാക്കിയ 2016 നവംബര്‍ മുതല്‍ അന്യായമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പിഴ ഉള്‍പെടെയുള്ള ഇക്കണോമിക് നിരക്കിലെ തുക ഈടാക്കുന്നതിന് അടിയന്തര നടപടികള്‍ ഭക്ഷ്യവകുപ്പ് സ്വീകരിക്കും.
അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ചവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍, റേഷന്‍ കാര്‍ഡ് കണ്ടുകെട്ടല്‍ തുടങ്ങിയ കര്‍ശന നടപടികള്‍ വകുപ്പ് സ്വീകരിക്കും.
 മുന്‍ഗണനാ പട്ടികയില്‍ ഇടംനേടാന്‍ അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സര്‍വീസ് പെന്‍ഷണര്‍മാര്‍, ആദായ നികുതി നല്‍കുന്നവര്‍, നാലുചക്ര വാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍, 25,000 രൂപ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ക്കെതിരെ ഇനിയൊരറിയിപ്പ് ഇല്ലാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!