മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി
ഇരിമ്പിളിയം: മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. വലിയകുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ അധ്യാപികയ്ക്കെതിരെ 25കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിപ്പെട്ടപ്പോള്‍ അധിക്ഷേപിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, സ്ഥാപനത്തില്‍ നിന്ന് പൊള്ളലേറ്റിട്ടില്ലെന്ന് അധ്യാപികയും സ്ഥിരീകരിച്ചു. സംഭവത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിമ്പിളിയം വലിയകുന്നില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് എടയൂര്‍ സ്വദേശിനിയായ 25കാരി പരാതി നല്‍കിയത്. കൈത്തണ്ടയില്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ പൊള്ളലേറ്റ മുറിവും ഉണ്ട്. ഇക്കഴിഞ്ഞ എട്ടാം തിയ്യതി സ്ഥാപനത്തിൽ നിന്ന് യുവതി തിരികെ വീട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റതായി കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ആദ്യം പന്ത് തട്ടിയതാണെന്നും പിന്നീട് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ചതാണെന്നും പെണ്‍കുട്ടി മാതാവിനോട് പറഞ്ഞു.
ഇത് ചോദ്യം ചെയ്ത് സ്‌കൂളിലേക്ക് വിളിച്ചപ്പോള്‍ വീട്ടില്‍ നിന്ന് തന്നെ സംഭവിച്ചാതാകാം എന്നാണ് അധ്യാപകര്‍ യുവതിയുടെ മാതാവിനോട് പറഞ്ഞത്. പിന്നീട് സ്‌കൂളിലേക്ക് രക്ഷിതാക്കളുടെ യോഗത്തിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചതായും യുവതിയുടെ മാതാവ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here