HomeNewsCrimeഅങ്ങാടിപ്പുറത്ത് യുവതിയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിന്റെ കാലു തല്ലിയൊടിച്ചു; മൂന്നുപേർ അറസ്‌റ്റിൽ

അങ്ങാടിപ്പുറത്ത് യുവതിയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിന്റെ കാലു തല്ലിയൊടിച്ചു; മൂന്നുപേർ അറസ്‌റ്റിൽ

അങ്ങാടിപ്പുറത്ത് യുവതിയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിന്റെ കാലു തല്ലിയൊടിച്ചു; മൂന്നുപേർ അറസ്‌റ്റിൽ

അങ്ങാടിപ്പുറം: യുവതിയുമായി ഫെയ്‌സ്‌ബുക്കിൽ ചാറ്റ് ചെയ്‌തതായി ആരോപിച്ച് യുവാവിന്റെ കാലു തല്ലിയൊടിച്ചു.

കേസിൽ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേർ അറസ്‌റ്റിൽ. തിരൂർക്കാട് സ്വദേശി സബീര്‍ എന്നയാളെ ഇരുകാലുകളും ഇടതുകയ്യും ഇരുമ്പുകമ്പി കൊണ്ട് തല്ലിയൊടിച്ച കേസിൽ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ ആസിഫ്(23), വലമ്പൂർ ആലങ്ങാടൻ മുഹമ്മദ് മുഹ്സിൻ (22), തിരൂർക്കാട് സ്വദേശി അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ്(24) എന്നിവരെയാണ് ഡിവൈഎസ്‌പി എം.പി.മോഹചന്ദ്രൻ, സിഐ സാജു കെ.ഏബ്രഹാം എന്നിവരുടെ കീഴിലുള്ള പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തത്. ഒന്നാം പ്രതിയായ ആസിഫിന്റെ ഭാര്യയുമായി ഫെയ്‌സ്ബുക്കില്‍ സബീര്‍ ചാറ്റ് ചെയ്തതായി ആരോപിച്ച് കഴിഞ്ഞ 18ന് ആണ് സംഭവം.

ആസിഫും സുഹൃത്തുക്കളും ചേർന്ന് സബീര്‍നെ കാറിൽ പരിയാപുരത്തിനടുത്തുള്ള വെട്ടുകല്ലു ക്വാറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. ടെറസിനു മുകളിൽനിന്നു വീണതാണെന്ന് പറഞ്ഞ് സബീര്‍നെ പ്രതികൾതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംശയം തോന്നിയ വീട്ടുകാർ കൂടുതൽ ചോദിച്ചപ്പോഴാണ് വിവരമറിഞ്ഞത്. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസ്‌ഐ ജോബി തോമസ്, എഎസ്‌ഐ നരേന്ദ്രൻ, എസ്‌സിപിഒ സുകുമാരൻ കാരാട്ടിൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Summary: Three youths were arrested by Perinthalmanna police for beating down a man who allegedly chat with a girl through Facebook.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!