HomeNewsCrimeപെരിന്തൽമണ്ണയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് നഗ്നനാക്കി ഫോട്ടോയെടുത്ത് ബ്ലാക് മെയിൽ ചെയ്ത് മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത നാലംഗ സംഘത്തെ പിടികൂടി

പെരിന്തൽമണ്ണയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് നഗ്നനാക്കി ഫോട്ടോയെടുത്ത് ബ്ലാക് മെയിൽ ചെയ്ത് മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത നാലംഗ സംഘത്തെ പിടികൂടി

perinthalmanna

പെരിന്തൽമണ്ണയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് നഗ്നനാക്കി ഫോട്ടോയെടുത്ത് ബ്ലാക് മെയിൽ ചെയ്ത് മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത നാലംഗ സംഘത്തെ പിടികൂടി

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് നഗ്നനാക്കി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത നാലംഗ സംഘത്തെ പെരിന്തൽമണ്ണയിൽ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രൻറെ നേതൃത്വത്തിൽ സി.ഐ ടിഎസ് ബിനുവും ടൌൺ ഷാഡോ പോലീസ് സംഘവും അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ പട്ടിക്കാട് കീഴാറ്റൂർ സ്വദേശി ഓടുപറമ്പൻ അജ്മൽ, ശിവേഷ് എന്ന കണ്ണൻ, യൂസഫ്, ഷഹബാസ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് രണ്ട് ബൈക്കുകളിലായി ഇരുമ്പ് പൈപ്പുൾപ്പടെയുള്ള മാരകായുധങ്ങളുമായി വന്ന് പെരിന്തൽമണ്ണയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കാറിൽ തുവ്വൂരുള്ള തന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പരാതിക്കാരനെ പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ വച്ച് ബൈക്കുകൾ കാറിന് കുറുകെയിട്ട് കാറിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ച് ടൗണിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നഗ്നനാക്കി വീഡിയോ യെടുത്ത് മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത ശേഷം ടൗണിൽ ഇറക്കി വിട്ടത് തുടർന്ന്.
perinthalmanna
ബാക്കി പതിനായിരം രൂപ കൂടി തന്നില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു തുടർന്ന് യുവാവ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐ ടിഎസ് ബിനുവും സംഘവും പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റും സഹായത്താൽ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. സി.ഐ ടിഎസ് ബിനു, ടൗൺ ഷാഡോ പോലീസ് ടീമിലെ സി.പി മുരളീധരൻ , എൻ.ടി കൃഷ്ണകുമാർ, എം മനോജ് കുമാർ, ദിനേഷ്, ജയൻ, ബിപിൻ, അനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!