HomeNewsCrimeDrugവേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ

വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ

hans-factory-vengara

വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ

വേങ്ങര: വേങ്ങരയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തുന്നത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടവന്‍ അഫ്‌സല്‍(30), തിരൂരങ്ങാടി എ ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25), ഡല്‍ഹി സ്വദേശി അസ്‌ലം (23) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.
hans-factory-vengara
5 ലക്ഷത്തോളം വില വരുന്ന 3 യൂനിറ്റുകളാണ് 5 മാസത്തോളമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്കമത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്ന് പാക്കിങിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു. വില കൂടിയ ആഢംബര വാഹനങ്ങളിലാണ് സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹാന്‍സ് എത്തിച്ചിരുന്നത്. ബീഡി നിര്‍മാണമെന്നാണ് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടവന്‍ അഫ്‌സല്‍(30), തിരൂരങ്ങാടി എ ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25), ഡല്‍ഹി സ്വദേശി അസ്‌ലം (23) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. 5 ലക്ഷത്തോളം വില വരുന്ന 3 യൂനിറ്റുകളാണ് 5 മാസത്തോളമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്കമത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്ന് പാക്കിങിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു. വില കൂടിയ ആഢംബര വാഹനങ്ങളിലാണ് സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹാന്‍സ് എത്തിച്ചിരുന്നത്. ബീഡി നിര്‍മാണമെന്നാണ് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!