HomeNewsAccidentsകഴുത്തില്‍ മുറിവേറ്റ നിലയില്‍ തമിഴ്‌നാട് സ്വദേശിയെ റോഡരികില്‍ കണ്ടെത്തി.

കഴുത്തില്‍ മുറിവേറ്റ നിലയില്‍ തമിഴ്‌നാട് സ്വദേശിയെ റോഡരികില്‍ കണ്ടെത്തി.

കഴുത്തില്‍ മുറിവേറ്റ നിലയില്‍ തമിഴ്‌നാട് സ്വദേശിയെ റോഡരികില്‍ കണ്ടെത്തി.

മുറിവേറ്റ കഴുത്തുമായി തമിഴ്‌നാട് സ്വദേശിയെ റോഡരികില്‍ കണ്ടെത്തി. തിരുവാരൂര്‍ ശേഖറിന്റെ മകന്‍ സുന്ദര(28)നെയാണ് കഴുത്തില്‍ ആഴത്തിലുള്ള മുറിവുമായി നാട്ടുകാര്‍ കണ്ടെത്തിയത്. രക്തം വാര്‍ന്നൊഴുകി അവശനിലയിലായ ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ ദേശീയപാതയോരത്ത് കുറ്റിപ്പുറം തവനൂര്‍ റോഡ് ജങ്ഷന് സമീപമാണ് യുവാവിനെ കണ്ടത്. ശരീരത്തിലും വസ്ത്രങ്ങളിലും രക്തം വാര്‍ന്നൊഴുകിയ നിലയില്‍ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു യുവാവ്. സംഭവം കണ്ട് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ഇയാള്‍ സമീപത്തെ പറമ്പിലെ കുറ്റിച്ചെടികള്‍ക്കുള്ളില്‍ ഒളിച്ചു. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന് ആദ്യം എടപ്പാളിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണുണ്ടായത്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിപ്പ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

സംഭവത്തെക്കുറിച്ച് പോലീസിനും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തെപ്പറ്റി പരസ്​പരവിരുദ്ധമായ വിവരണമാണ് യുവാവ് ആദ്യം നല്‍കിയത്. പാലക്കാട് കുമ്പിടിക്ക് സമീപം പള്ളിപ്പടിയിലുള്ള സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനാണ് യുവാവ്. ഇതിനടുത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

സമീപത്തെ വീട്ടിലെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ ഒരു സംഘം വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും അതിനുശേഷം അര്‍ധരാത്രിയോടെ കാറിലെത്തിയ സംഘം തന്നെ ആക്രമിച്ചെന്നും കഴുത്ത് മുറിച്ചെന്നും ഇയാള്‍ ആസ്​പത്രിയില്‍വച്ച് പറഞ്ഞു. ഇതിനിടെ താന്‍തന്നെയാണ് മരിക്കാനായി കഴുത്ത് മുറിച്ചതെന്നും രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ താമസസ്ഥലത്തുനിന്ന് ഇറങ്ങിയോടി. പലവാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ലെന്നും തുടര്‍ന്നാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ഇരുന്നതെന്നും യുവാവ് പറഞ്ഞു.

എന്നാല്‍, തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനാല്‍ ഔദ്യോഗികമായി ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. കുറ്റിപ്പുറം പോലീസ് താമസസ്ഥലത്തെത്തി പരിശോധന നടത്തുകയും രക്തം പുരണ്ട കത്തി കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തൃത്താല പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Summary:Ina a mysterious incident, a native from Tamilnadu was found alongside nh-17 at Kuttippuram with a deep stab in the neck. The person is identified as Sundar(28), son of Shekhar, from Thiruvarur, Tamil nadu.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!