കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്നു മുതൽ രണ്ടാഴ്ച രാത്രി കർഫ്യു

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായതോടെ സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി ഒൻപതു മുതൽ പുലർച്ചെ അഞ്ചു വരെ കർഫ്യു ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണു രാത്രികാല കർഫ്യു. മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കാൻ പോലീസ് പരിശോധന കർശനമാക്കും.
![]()
വ്യാപാരസ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിക്കും. കമ്യൂണിറ്റി കിച്ചണ്‍, കോവിഡ് ടെസ്റ്റ്, വാക്സിനേഷൻ തുടങ്ങിയവ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്തണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

മറ്റു പ്രധാന തീരുമാനങ്ങൾ
* സാധ്യമായ സ്ഥലങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും.
* സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല.
* ഓണ്‍ലൈൻ ക്ലാസുകൾക്ക് മാത്രം അനുവാദം.
* കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടും.
* ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീട്ടിൽ ചികിത്സയിൽ കഴിയുന്നവരുടെയും നിരീക്ഷണം കർശനമാക്കാൻ വാർഡുതല ആർആർടി (റാപ്പിഡ് റെസ്പോണ്‍സ് ടീം).
* സർക്കാർ പരിപാടികളും കഴിയുന്നത്ര ഓൺലൈനായി മാത്രം.
* സ്പെഷൽ പ്രോട്ടോകോൾ എൻഫോഴ്സ്മെന്റ് ടീം ഇന്നും നാളെയും സംസ്ഥാനത്തുടനീളം കാന്പയിൻ നടത്തും.
* രാത്രികാല കർഫ്യുവിൽ നിന്ന് മെഡിക്കൽ സ്റ്റോർ, ആശുപത്രികൾ, ഫ്യൂവൽ സ്റ്റേഷനുകൾ, നൈറ്റ് ഡ്യൂട്ടി നോക്കുന്ന ജീവനക്കാർ, പാൽ, പത്രം, തുടങ്ങിയവയെ ഒഴിവാക്കി. ചരക്ക് ലോറികളെയും പൊതു ഗതാഗത സംവിധാനത്തെയും കർഫ്യുവിൽ നിന്ന് ഒഴിവാക്കി.
* സിനിമാ തിയറ്ററുകൾ, മാളുകൾ എന്നിവ രാത്രി 7.30 വരെ മാത്രം പ്രവർത്തിക്കാവൂ.
* ആരാധനാലയങ്ങളും നിയന്ത്രണം പാലിച്ചു മാത്രമേ പ്രവർത്താവൂ.
* റസ്റ്ററന്റുകൾ രാത്രി ഒന്‍പതിന് അടയ്ക്കണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
