<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thameem Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/thameem/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/thameem/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Sun, 10 Jun 2018 23:39:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>thameem Archives - Valanchery Online</title>
	<link>https://www.valanchery.in/tag/thameem/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇതാ ലൈബ! കേരളക്കരയെ ഒരു രാത്രി മുഴുവൻ പ്രാർഥനാനിരതമാക്കിയ ആ കുഞ്ഞു മാലാഖ</title>
		<link>https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/</link>
					<comments>https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 10 Jun 2018 23:37:31 +0000</pubDate>
				<category><![CDATA[General]]></category>
		<category><![CDATA[ambulance]]></category>
		<category><![CDATA[failure]]></category>
		<category><![CDATA[heart]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[laiba]]></category>
		<category><![CDATA[thameem]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8568</guid>

					<description><![CDATA[<p>ജീവനുവേണ്ടി തുടിച്ച പിഞ്ചുഹൃദയവുമായി ആംബുലന്‍സ് നടത്തിയ കുതിപ്പ് ഏഴുമാസം മുമ്പ് വലിയ വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമായ ആ കുഞ്ഞിന് വേണ്ടി ശ്വാസമടക്കിപ്പിടിച്ച് കേരളം ഒരു രാത്രി പ്രാര്‍ഥനയില്‍ മുഴുകി. വാര്‍ത്തകളിലൂടെ മാത്രം അറിഞ്ഞ ആ മാലാഖക്കുട്ടിയിതാ മുന്നില്‍&#8230;. സ്വര്‍ഗത്തിലെ മാലാഖയെന്നാണ് ലൈബ എന്ന പേരിന്റെ അര്‍ഥം. ഈ മാലാഖയ്ക്ക് വേണ്ടിയാണ് 2017 നവംബര്‍ 16-ന് രാത്രി കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. അന്നുവരെ [&#8230;]</p>
<p>The post <a href="https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/">ഇതാ ലൈബ! കേരളക്കരയെ ഒരു രാത്രി മുഴുവൻ പ്രാർഥനാനിരതമാക്കിയ ആ കുഞ്ഞു മാലാഖ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ജീവനുവേണ്ടി തുടിച്ച പിഞ്ചുഹൃദയവുമായി ആംബുലന്&#x200d;സ് നടത്തിയ കുതിപ്പ് ഏഴുമാസം മുമ്പ് വലിയ വാര്&#x200d;ത്തയായിരുന്നു. ദിവസങ്ങള്&#x200d; മാത്രം പ്രായമായ ആ കുഞ്ഞിന് വേണ്ടി ശ്വാസമടക്കിപ്പിടിച്ച് കേരളം ഒരു രാത്രി പ്രാര്&#x200d;ഥനയില്&#x200d; മുഴുകി. വാര്&#x200d;ത്തകളിലൂടെ മാത്രം അറിഞ്ഞ ആ മാലാഖക്കുട്ടിയിതാ മുന്നില്&#x200d;&#8230;.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2018/06/laiba.jpg" alt="" width="358" height="319" class="aligncenter size-full wp-image-8569" srcset="https://www.valanchery.in/wp-content/uploads/2018/06/laiba.jpg 358w, https://www.valanchery.in/wp-content/uploads/2018/06/laiba-300x267.jpg 300w, https://www.valanchery.in/wp-content/uploads/2018/06/laiba-150x134.jpg 150w" sizes="(max-width: 358px) 100vw, 358px" /><br />
സ്വര്&#x200d;ഗത്തിലെ മാലാഖയെന്നാണ് ലൈബ എന്ന പേരിന്റെ അര്&#x200d;ഥം. ഈ മാലാഖയ്ക്ക് വേണ്ടിയാണ് 2017 നവംബര്&#x200d; 16-ന് രാത്രി കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. അന്നുവരെ ലൈബയെ കണ്ടിട്ടില്ലാത്തവര്&#x200d;പോലും അവളുടെ ഹൃദയമിടിപ്പിനായി പ്രാര്&#x200d;ഥിച്ചു. 74 ദിവസം മാത്രം പ്രായമായ ജീവനുമായി കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് തെക്കേ അറ്റത്തേക്ക് മിന്നലുപോലെ പോയ ആംബുലന്&#x200d;സിന് വഴിമാറിക്കൊടുത്തു. തിരുവനന്തപുരം ശ്രീചിത്തിര ആസ്പത്രിയില്&#x200d; നടന്ന ശസ്ത്രക്രിയയ്‌ക്കൊടുവില്&#x200d; ഇന്നവള്&#x200d; കളിച്ചുചിരിച്ച് വീട്ടില്&#x200d; വളരുകയാണ്, വേദനയെല്ലാം മറന്ന് മാലാഖയെപ്പോലെ.<br />
ഹൃദയസംബന്ധമായ അസുഖത്തെ തുടര്&#x200d;ന്ന് ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; ബുദ്ധിമുട്ടിയ ഫാത്തിമ ലൈബയെയും കൊണ്ട് കെ.എല്&#x200d; 14 L 4247 നമ്പറിലുള്ള ജീവന്റെ വാഹനം പരിയാരം മെഡിക്കല്&#x200d; കോളേജില്&#x200d;നിന്ന് തിരുവനന്തപുരത്തേക്ക് പറന്നത് വലിയ വാര്&#x200d;ത്തയായിരുന്നു. രാത്രി 8.30-ന് പരിയാരത്തുനിന്ന് പുറപ്പെട്ട ആംബുലന്&#x200d;സ് പിറ്റേന്ന് പുലര്&#x200d;ച്ചെ 3.20-ന് ശ്രീചിത്തിരയ്ക്ക് മുന്നില്&#x200d; സുരക്ഷിതമായി എത്തിയതിനുശേഷം മാത്രമാണ് ആ ദൗത്യത്തില്&#x200d; പങ്കെടുത്ത പതിനായിരങ്ങളുടെ ഹൃദയമിടിപ്പ് നേരെയായത്.<br />
കാസര്&#x200d;കോട് ബദിയഡുക്ക റൂട്ടില്&#x200d; ചര്&#x200d;ളടുക്കയിലെ സി.എച്ച്.സിറാജുദ്ദീന്റെയും ആയിഷത്ത് സഫ്വാനയുടെയും മകളാണ് ഫാത്തിമ ലൈബ. 2017 സെപ്റ്റംബര്&#x200d; മൂന്നിന് തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയിലായിരുന്നു ജനനം. ജനിച്ചയുടന്&#x200d; ഹൃദയവുമായി ബന്ധപ്പെട്ടുള്ള അസുഖം മനസ്സിലാക്കി കുഞ്ഞിനെ ശ്രീചിത്തിരയില്&#x200d; കാണിച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിയിച്ചിരുന്നെങ്കിലും കാര്യമായ മറ്റ് ബുദ്ധിമുട്ടുകള്&#x200d; ഇല്ലാത്തതിനാല്&#x200d; അന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് സിറാജുദ്ദീന്&#x200d; പറഞ്ഞു. വീട്ടിലെത്തി ആഴ്ചകള്&#x200d; പിന്നിട്ടപ്പോള്&#x200d; ലൈബയുടെ ആരോഗ്യനില വഷളായി. വിദ്യാനഗര്&#x200d; ചൈത്ര മെഡിക്കല്&#x200d; സെന്ററിലെ ഡോക്ടര്&#x200d; പരിയാരം മെഡിക്കല്&#x200d; കോളേജിലേക്ക് പോകാന്&#x200d; എഴുതിക്കൊടുത്തു.<img decoding="async" src="https://www.valanchery.in/wp-content/uploads/2017/12/driver-thameem.jpg" alt="driver-thameem" width="960" height="640" class="aligncenter size-full wp-image-5578" srcset="https://www.valanchery.in/wp-content/uploads/2017/12/driver-thameem.jpg 960w, https://www.valanchery.in/wp-content/uploads/2017/12/driver-thameem-300x200.jpg 300w, https://www.valanchery.in/wp-content/uploads/2017/12/driver-thameem-128x86.jpg 128w, https://www.valanchery.in/wp-content/uploads/2017/12/driver-thameem-150x100.jpg 150w, https://www.valanchery.in/wp-content/uploads/2017/12/driver-thameem-500x333.jpg 500w" sizes="(max-width: 960px) 100vw, 960px" /><br />
കുഞ്ഞിനെ എത്രയും പെട്ടെന്ന് ശ്രീചിത്തിരയില്&#x200d; എത്തിക്കണമെന്ന് പരിയാരത്തെ ഡോക്ടര്&#x200d;മാര്&#x200d; നിര്&#x200d;ദേശിച്ചു. ലൈബയെ തിരുവനന്തപുരത്തെത്തിക്കാനുള്ള ദൗത്യം കേരളം സോഷ്യൽ മീഡിയ വഴി ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന ചൈല്&#x200d;ഡ് പ്രൊട്ടക്ട് ടീം (സി.പി.ടി.) കേരളയും സഹായവുമായി എത്തി. ആംബുലന്&#x200d;സ് പരിയാരത്തുനിന്ന് പുറപ്പെടുന്ന സന്ദേശം മൊബൈലുകളില്&#x200d;നിന്ന് മൊബൈലുകളിലേക്ക് പറന്നു. ജീവന്&#x200d; തുടിക്കുന്ന സന്ദേശം കിട്ടിയവര്&#x200d; പ്രാര്&#x200d;ഥനയോടെ കൂടുതല്&#x200d; പേരിലേക്ക് അത് എത്തിച്ചു. തിരക്കേറിയ കവലകള്&#x200d; ആംബുലന്&#x200d;സിനു മുന്നില്&#x200d; ആരോഗ്യമുള്ള ഹൃദയധമനി പോലെ തുറന്നുനിന്നു. കേരള പോലീസ് ആംബുലന്&#x200d;സിന് പൈലറ്റായി മുഴുവന്&#x200d; സമയവും ഓടി. ചില ജില്ലകളിലെ ആംബുലന്&#x200d;സ് ഡ്രൈവര്&#x200d;മാര്&#x200d; മുന്നില്&#x200d; വാഹനമോടിച്ച് വഴിയിലെ തടസ്സം നീക്കിക്കൊടുത്തു.<br />
അഞ്ഞൂറിലേറെ കിലോമീറ്റര്&#x200d; നീണ്ട ഓട്ടത്തിനിടയില്&#x200d; കുഞ്ഞിന് പാല്&#x200d;കൊടുക്കാനും ആംബുലന്&#x200d;സില്&#x200d; ഇന്ധനം നിറയ്ക്കാനുമായി കോഴിക്കോട്ടെ പെട്രോള്&#x200d; പമ്പില്&#x200d; മാത്രമാണ് 10 മിനുട്ട് നിര്&#x200d;ത്തിയത്. തിരുവനന്തപുരം അതൊന്ന് മാത്രമായിരുന്നു കുഞ്ഞുമായി പുറപ്പെടുമ്പോള്&#x200d; മനസ്സിലെന്ന് ആംബുലന്&#x200d;സ് ഡ്രൈവര്&#x200d; കാസര്&#x200d;കോട് അടുക്കത്ത്ബയലിലെ അബ്ദുള്&#x200d; തമീം പറഞ്ഞു. കാറ്റിനൊപ്പം പറന്ന 6.50 മണിക്കൂറിനിടയില്&#x200d; ബ്രേക്കില്&#x200d; കാലമര്&#x200d;ത്തുമ്പോള്&#x200d; കുഞ്ഞിന്റെ മുഖംമാത്രമായിരുന്നു മനസ്സില്&#x200d; തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജീവന്റെ വളയം പിടിച്ച അബ്ദുല്&#x200d; തമീമിനെത്തേടി ആശംസകള്&#x200d; ഏറെയെത്തി.<br />
ആറു മണിക്കൂര്&#x200d; നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ഒന്നരമാസം ലൈബയും കുടുംബവും ശ്രീചിത്തിരയിലുണ്ടായിരുന്നു. തിരുവനന്തപുരം ബീമാപള്ളിയില്&#x200d;നിന്ന് എന്നും കുടുംബത്തിനുള്ള ഭക്ഷണമെത്തി. 15 ദിവസത്തെ വാടകയും അവിടെനിന്ന് കിട്ടിയതായി സിറാജുദ്ദീന്&#x200d; പറഞ്ഞു.<br />
ആയിഷത്ത് സഫ്വാനയ്ക്കും കുഞ്ഞിനുമൊപ്പം സിറാജുദ്ദീന്റെ മാതാവ് ജമീലയും ബന്ധു സത്താറുമാണ് ആംബുലന്&#x200d;സിലുണ്ടായിരുന്നത്. കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിക്കാനും പരിചരിക്കാനുമായി ദേളി ഷിഫാ സഅദിയ ആസ്പത്രിയിലെ നഴ്സ് ജിന്റോ മാണിയും ദൗത്യത്തില്&#x200d; ചേര്&#x200d;ന്നു.<br />
ഹൃദ്രോഗ വിദഗ്ധരായ ഡോ. ബൈജു എസ്.ധരന്&#x200d;, ഡോ. ദീപ എസ്.കുമാര്&#x200d; എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായി പൂര്&#x200d;ത്തിയായതായി ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞയുടന്&#x200d; ബന്ധുക്കള്&#x200d; വാട്സാപ്പ് വഴി ലോകത്തെ അറിയിച്ചു. ജീവനുവേണ്ടിയുള്ള ദൗത്യം വിജയിച്ച സന്തോഷത്തോടെയാണ് കേരളം ആ ശബ്ദസന്ദേശം കേട്ടത്&#8230;</p>
<p>The post <a href="https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/">ഇതാ ലൈബ! കേരളക്കരയെ ഒരു രാത്രി മുഴുവൻ പ്രാർഥനാനിരതമാക്കിയ ആ കുഞ്ഞു മാലാഖ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
