<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>failure Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/tag/failure/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/tag/failure/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Wed, 08 May 2019 23:18:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>failure Archives - Valanchery Online</title>
	<link>https://www.valanchery.in/tag/failure/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫെയ്‌സ്‌ ബുക്ക്‌ കമന്റിലൂടെ സഹായമഭ്യർത്തിച്ച യുവാവിനു നിമിഷങ്ങൾക്കകം സഹായം നൽകി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ; മന്ത്രിക്ക്‌ സോഷ്യൽ മീഡിയയിൽ  ആശംസാ പ്രവാഹം</title>
		<link>https://www.valanchery.in/health-minister-kk-shailaja-gets-lauded-forher-response-in-social-media-call-for-help/</link>
					<comments>https://www.valanchery.in/health-minister-kk-shailaja-gets-lauded-forher-response-in-social-media-call-for-help/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 08 May 2019 23:18:06 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[call]]></category>
		<category><![CDATA[failure]]></category>
		<category><![CDATA[heart]]></category>
		<category><![CDATA[help]]></category>
		<category><![CDATA[kk sailaja]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[response]]></category>
		<category><![CDATA[social media]]></category>
		<category><![CDATA[valve]]></category>
		<guid isPermaLink="false">https://www.valanchery.in/?p=13356</guid>

					<description><![CDATA[<p>പെരിന്തൽമണ്ണ: &#8220;വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്,&#8221; മന്ത്രിയുടെ അതിവേഗത്തിലുള്ള നടപടികളിൽ തെല്ലും അദ്ഭുതമില്ല ജിയാസ് മടശേരിക്ക്. കാരണം ആരോഗ്യമന്ത്രി വിഷയമറിഞ്ഞാൽ വേഗത്തിൽ ഇടപെടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച ജിയാസിന് നിമിഷങ്ങൾക്കുള്ളിലാണ് മറുപടി ലഭിച്ചത്. ആരോഗ്യമന്ത്രി [&#8230;]</p>
<p>The post <a href="https://www.valanchery.in/health-minister-kk-shailaja-gets-lauded-forher-response-in-social-media-call-for-help/">ഫെയ്‌സ്‌ ബുക്ക്‌ കമന്റിലൂടെ സഹായമഭ്യർത്തിച്ച യുവാവിനു നിമിഷങ്ങൾക്കകം സഹായം നൽകി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ; മന്ത്രിക്ക്‌ സോഷ്യൽ മീഡിയയിൽ  ആശംസാ പ്രവാഹം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>പെരിന്തൽമണ്ണ: &#8220;വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്,&#8221; മന്ത്രിയുടെ അതിവേഗത്തിലുള്ള നടപടികളിൽ തെല്ലും അദ്ഭുതമില്ല ജിയാസ് മടശേരിക്ക്. കാരണം ആരോഗ്യമന്ത്രി വിഷയമറിഞ്ഞാൽ വേഗത്തിൽ ഇടപെടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്&#x200d;ത്ഥിച്ച ജിയാസിന് നിമിഷങ്ങൾക്കുള്ളിലാണ് മറുപടി ലഭിച്ചത്.</p>
<p>ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നടപടിയെ കുറിച്ച് അറിഞ്ഞതോടെ ഫെയ്‌സ്ബുക്കിൽ നിരവധി പേരാണ് മന്ത്രിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. &#8220;ആദ്യം ഞങ്ങൾ മന്ത്രിയുടെ ഫോണിൽ നേരിട്ട് വിളിച്ചിരുന്നു. എന്നാൽ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീടാണ് ഫെയ്സ്ബുക്കിൽ കമന്റിട്ടത്. അതിന് പിന്നാലെ തന്നെ മന്ത്രിയുടെ നമ്പറിൽ നിന്നും കോൾ വന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചത്. എന്താണ് കാര്യമെന്ന് ചോദിച്ചു. പിന്നീട് മന്ത്രി തന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.&#8221; കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജിയാസ് വിശദീകരിച്ചു.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2019/05/IMG_20190509_003706.jpeg" alt="kk-shailaja" width="685" height="444" class="aligncenter size-full wp-image-13358" /><br />
&#8220;ഒരു 20 തവണയെങ്കിലും മന്ത്രിയുടെ പിഎ ഞങ്ങളെ വിളിച്ചിട്ടുണ്ട്. അതിനിടയിൽ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ കാര്യങ്ങൾ അവർ ചോദിച്ചിരുന്നു. ഞങ്ങൾ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് ആഗ്രഹിച്ചത്. എന്നാൽ അവിടെ ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഇടപെട്ട് ലിസി ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ചിലവെല്ലാം സർക്കാർ വഹിക്കുമെന്ന് ഉറപ്പും നൽകി. ആയമ്മയെ ഞങ്ങൾക്ക് വിശ്വാസമാണ്. എന്ത് കാര്യമുണ്ടെങ്കിലും മന്ത്രിയെ നേരിട്ട് വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്,&#8221; ജിയാസ് പറഞ്ഞു.</p>
<p>രക്താര്&#x200d;ബുദത്തോട് പൊരുതി എസ്എസ്എല്&#x200d;സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്&#x200d;ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്&#x200d; പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്&#x200d;ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്&#x200d;വിന് തകരാര്&#x200d; കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്&#x200d; അതിനുള്ള സാഹചര്യമില്ലാത്തതിനാല്&#x200d; സഹായിക്കണമെന്നുമായിരുന്നു കമന്റ്.</p>
<p>&#8216;ടീച്ചറേ&#8230; വേറെ ഒരു മാര്&#x200d;ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്&#x200d;കുഞ്ഞിന് ജന്മം നല്&#x200d;കി, നിര്&#x200d;ഭാഗ്യവശാല്&#x200d; വാല്&#x200d;വ് സംബന്ധമായ പ്രശ്‌നങ്ങള്&#x200d; ശ്രദ്ധയില്&#x200d; പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്&#x200d; dr നിര്&#x200d;ദ്ദേശിച്ച പ്രകാരം പെരിന്തല്&#x200d;മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്&#x200d; ടെസ്റ്റുകള്&#x200d; നടത്തി. ഇപ്പൊള്&#x200d; ഇവിടെ നിന്ന് ഒന്നുകില്&#x200d; അമൃത ഹോസ്പിറ്റലില്&#x200d; അല്ലെങ്കില്&#x200d; ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്&#x200d; പറഞ്ഞു.മേല്&#x200d; ഹോസ്പിറ്റലില്&#x200d; ബന്ധപ്പെട്ടപ്പോള്&#x200d; ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്&#x200d; കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു. ടീച്ചറേ&#8230; എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്&#x200d; ഹോസ്പിറ്റലില്&#x200d; എത്തിച്ചിട്ടില്ലേല്&#x200d; ജീവന്&#x200d; അപകടത്തിലാവും എന്നാണ് dr പറഞ്ഞത്. ടീച്ചര്&#x200d; ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു&#8217; &#8211; എന്നായിരുന്നു കമന്റ്.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2019/05/WhatsApp-Image-2019-05-09-at-12.28.32-AM.jpeg" alt="facebook-comment" width="765" height="1080" class="aligncenter size-full wp-image-13359" /><br />
ഇതിന് പിന്നാലെ മന്ത്രിയുടെ മറുപടിയും എത്തി.</p>
<p>&#8216;താങ്കളുടെ കമന്റ് ശ്രദ്ധയില്&#x200d;പ്പെട്ടപ്പോള്&#x200d; തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തി സൗജന്യമായി നടത്താന്&#x200d; കഴിയും. എത്രയും വേഗത്തില്&#x200d; കുഞ്ഞിനു വേണ്ട ചികിത്സ നല്&#x200d;കാനുള്ള ശ്രമങ്ങള്&#x200d; തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്&#x200d; കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്&#x200d; കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്&#x200d;സ് എടപ്പാള്&#x200d; എന്ന സ്ഥലത്ത് നിന്നും പെരിന്തല്&#x200d;മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്&#x200d; സ്വീകരിക്കും&#8217;- ഇതായിരുന്നു മന്ത്രിയുടെ മറുപടി. </p>
<p>മന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെ നടപടികളെല്ലാം വേഗത്തിലാക്കി. കുഞ്ഞിനെ ആംബുലൻസിൽ എറണാകുളത്തേക്ക് കൊണ്ടുവരികയാണ് ഇപ്പോൾ. ഇന്ന് രാത്രി തന്നെ കുഞ്ഞിനെ ലിസി ആശുപത്രിയിലെത്തിച്ച് ഉയർന്ന ചികിത്സ ലഭ്യമാക്കും.</p>
<p>The post <a href="https://www.valanchery.in/health-minister-kk-shailaja-gets-lauded-forher-response-in-social-media-call-for-help/">ഫെയ്‌സ്‌ ബുക്ക്‌ കമന്റിലൂടെ സഹായമഭ്യർത്തിച്ച യുവാവിനു നിമിഷങ്ങൾക്കകം സഹായം നൽകി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ; മന്ത്രിക്ക്‌ സോഷ്യൽ മീഡിയയിൽ  ആശംസാ പ്രവാഹം</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/health-minister-kk-shailaja-gets-lauded-forher-response-in-social-media-call-for-help/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതാ ലൈബ! കേരളക്കരയെ ഒരു രാത്രി മുഴുവൻ പ്രാർഥനാനിരതമാക്കിയ ആ കുഞ്ഞു മാലാഖ</title>
		<link>https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/</link>
					<comments>https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 10 Jun 2018 23:37:31 +0000</pubDate>
				<category><![CDATA[General]]></category>
		<category><![CDATA[ambulance]]></category>
		<category><![CDATA[failure]]></category>
		<category><![CDATA[heart]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[laiba]]></category>
		<category><![CDATA[thameem]]></category>
		<guid isPermaLink="false">https://www.valanchery.in/?p=8568</guid>

					<description><![CDATA[<p>ജീവനുവേണ്ടി തുടിച്ച പിഞ്ചുഹൃദയവുമായി ആംബുലന്‍സ് നടത്തിയ കുതിപ്പ് ഏഴുമാസം മുമ്പ് വലിയ വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമായ ആ കുഞ്ഞിന് വേണ്ടി ശ്വാസമടക്കിപ്പിടിച്ച് കേരളം ഒരു രാത്രി പ്രാര്‍ഥനയില്‍ മുഴുകി. വാര്‍ത്തകളിലൂടെ മാത്രം അറിഞ്ഞ ആ മാലാഖക്കുട്ടിയിതാ മുന്നില്‍&#8230;. സ്വര്‍ഗത്തിലെ മാലാഖയെന്നാണ് ലൈബ എന്ന പേരിന്റെ അര്‍ഥം. ഈ മാലാഖയ്ക്ക് വേണ്ടിയാണ് 2017 നവംബര്‍ 16-ന് രാത്രി കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. അന്നുവരെ [&#8230;]</p>
<p>The post <a href="https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/">ഇതാ ലൈബ! കേരളക്കരയെ ഒരു രാത്രി മുഴുവൻ പ്രാർഥനാനിരതമാക്കിയ ആ കുഞ്ഞു മാലാഖ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ജീവനുവേണ്ടി തുടിച്ച പിഞ്ചുഹൃദയവുമായി ആംബുലന്&#x200d;സ് നടത്തിയ കുതിപ്പ് ഏഴുമാസം മുമ്പ് വലിയ വാര്&#x200d;ത്തയായിരുന്നു. ദിവസങ്ങള്&#x200d; മാത്രം പ്രായമായ ആ കുഞ്ഞിന് വേണ്ടി ശ്വാസമടക്കിപ്പിടിച്ച് കേരളം ഒരു രാത്രി പ്രാര്&#x200d;ഥനയില്&#x200d; മുഴുകി. വാര്&#x200d;ത്തകളിലൂടെ മാത്രം അറിഞ്ഞ ആ മാലാഖക്കുട്ടിയിതാ മുന്നില്&#x200d;&#8230;.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2018/06/laiba.jpg" alt="" width="358" height="319" class="aligncenter size-full wp-image-8569" srcset="https://www.valanchery.in/wp-content/uploads/2018/06/laiba.jpg 358w, https://www.valanchery.in/wp-content/uploads/2018/06/laiba-300x267.jpg 300w, https://www.valanchery.in/wp-content/uploads/2018/06/laiba-150x134.jpg 150w" sizes="(max-width: 358px) 100vw, 358px" /><br />
സ്വര്&#x200d;ഗത്തിലെ മാലാഖയെന്നാണ് ലൈബ എന്ന പേരിന്റെ അര്&#x200d;ഥം. ഈ മാലാഖയ്ക്ക് വേണ്ടിയാണ് 2017 നവംബര്&#x200d; 16-ന് രാത്രി കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. അന്നുവരെ ലൈബയെ കണ്ടിട്ടില്ലാത്തവര്&#x200d;പോലും അവളുടെ ഹൃദയമിടിപ്പിനായി പ്രാര്&#x200d;ഥിച്ചു. 74 ദിവസം മാത്രം പ്രായമായ ജീവനുമായി കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് തെക്കേ അറ്റത്തേക്ക് മിന്നലുപോലെ പോയ ആംബുലന്&#x200d;സിന് വഴിമാറിക്കൊടുത്തു. തിരുവനന്തപുരം ശ്രീചിത്തിര ആസ്പത്രിയില്&#x200d; നടന്ന ശസ്ത്രക്രിയയ്‌ക്കൊടുവില്&#x200d; ഇന്നവള്&#x200d; കളിച്ചുചിരിച്ച് വീട്ടില്&#x200d; വളരുകയാണ്, വേദനയെല്ലാം മറന്ന് മാലാഖയെപ്പോലെ.<br />
ഹൃദയസംബന്ധമായ അസുഖത്തെ തുടര്&#x200d;ന്ന് ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; ബുദ്ധിമുട്ടിയ ഫാത്തിമ ലൈബയെയും കൊണ്ട് കെ.എല്&#x200d; 14 L 4247 നമ്പറിലുള്ള ജീവന്റെ വാഹനം പരിയാരം മെഡിക്കല്&#x200d; കോളേജില്&#x200d;നിന്ന് തിരുവനന്തപുരത്തേക്ക് പറന്നത് വലിയ വാര്&#x200d;ത്തയായിരുന്നു. രാത്രി 8.30-ന് പരിയാരത്തുനിന്ന് പുറപ്പെട്ട ആംബുലന്&#x200d;സ് പിറ്റേന്ന് പുലര്&#x200d;ച്ചെ 3.20-ന് ശ്രീചിത്തിരയ്ക്ക് മുന്നില്&#x200d; സുരക്ഷിതമായി എത്തിയതിനുശേഷം മാത്രമാണ് ആ ദൗത്യത്തില്&#x200d; പങ്കെടുത്ത പതിനായിരങ്ങളുടെ ഹൃദയമിടിപ്പ് നേരെയായത്.<br />
കാസര്&#x200d;കോട് ബദിയഡുക്ക റൂട്ടില്&#x200d; ചര്&#x200d;ളടുക്കയിലെ സി.എച്ച്.സിറാജുദ്ദീന്റെയും ആയിഷത്ത് സഫ്വാനയുടെയും മകളാണ് ഫാത്തിമ ലൈബ. 2017 സെപ്റ്റംബര്&#x200d; മൂന്നിന് തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയിലായിരുന്നു ജനനം. ജനിച്ചയുടന്&#x200d; ഹൃദയവുമായി ബന്ധപ്പെട്ടുള്ള അസുഖം മനസ്സിലാക്കി കുഞ്ഞിനെ ശ്രീചിത്തിരയില്&#x200d; കാണിച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിയിച്ചിരുന്നെങ്കിലും കാര്യമായ മറ്റ് ബുദ്ധിമുട്ടുകള്&#x200d; ഇല്ലാത്തതിനാല്&#x200d; അന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് സിറാജുദ്ദീന്&#x200d; പറഞ്ഞു. വീട്ടിലെത്തി ആഴ്ചകള്&#x200d; പിന്നിട്ടപ്പോള്&#x200d; ലൈബയുടെ ആരോഗ്യനില വഷളായി. വിദ്യാനഗര്&#x200d; ചൈത്ര മെഡിക്കല്&#x200d; സെന്ററിലെ ഡോക്ടര്&#x200d; പരിയാരം മെഡിക്കല്&#x200d; കോളേജിലേക്ക് പോകാന്&#x200d; എഴുതിക്കൊടുത്തു.<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2017/12/driver-thameem.jpg" alt="driver-thameem" width="960" height="640" class="aligncenter size-full wp-image-5578" srcset="https://www.valanchery.in/wp-content/uploads/2017/12/driver-thameem.jpg 960w, https://www.valanchery.in/wp-content/uploads/2017/12/driver-thameem-300x200.jpg 300w, https://www.valanchery.in/wp-content/uploads/2017/12/driver-thameem-128x86.jpg 128w, https://www.valanchery.in/wp-content/uploads/2017/12/driver-thameem-150x100.jpg 150w, https://www.valanchery.in/wp-content/uploads/2017/12/driver-thameem-500x333.jpg 500w" sizes="auto, (max-width: 960px) 100vw, 960px" /><br />
കുഞ്ഞിനെ എത്രയും പെട്ടെന്ന് ശ്രീചിത്തിരയില്&#x200d; എത്തിക്കണമെന്ന് പരിയാരത്തെ ഡോക്ടര്&#x200d;മാര്&#x200d; നിര്&#x200d;ദേശിച്ചു. ലൈബയെ തിരുവനന്തപുരത്തെത്തിക്കാനുള്ള ദൗത്യം കേരളം സോഷ്യൽ മീഡിയ വഴി ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന ചൈല്&#x200d;ഡ് പ്രൊട്ടക്ട് ടീം (സി.പി.ടി.) കേരളയും സഹായവുമായി എത്തി. ആംബുലന്&#x200d;സ് പരിയാരത്തുനിന്ന് പുറപ്പെടുന്ന സന്ദേശം മൊബൈലുകളില്&#x200d;നിന്ന് മൊബൈലുകളിലേക്ക് പറന്നു. ജീവന്&#x200d; തുടിക്കുന്ന സന്ദേശം കിട്ടിയവര്&#x200d; പ്രാര്&#x200d;ഥനയോടെ കൂടുതല്&#x200d; പേരിലേക്ക് അത് എത്തിച്ചു. തിരക്കേറിയ കവലകള്&#x200d; ആംബുലന്&#x200d;സിനു മുന്നില്&#x200d; ആരോഗ്യമുള്ള ഹൃദയധമനി പോലെ തുറന്നുനിന്നു. കേരള പോലീസ് ആംബുലന്&#x200d;സിന് പൈലറ്റായി മുഴുവന്&#x200d; സമയവും ഓടി. ചില ജില്ലകളിലെ ആംബുലന്&#x200d;സ് ഡ്രൈവര്&#x200d;മാര്&#x200d; മുന്നില്&#x200d; വാഹനമോടിച്ച് വഴിയിലെ തടസ്സം നീക്കിക്കൊടുത്തു.<br />
അഞ്ഞൂറിലേറെ കിലോമീറ്റര്&#x200d; നീണ്ട ഓട്ടത്തിനിടയില്&#x200d; കുഞ്ഞിന് പാല്&#x200d;കൊടുക്കാനും ആംബുലന്&#x200d;സില്&#x200d; ഇന്ധനം നിറയ്ക്കാനുമായി കോഴിക്കോട്ടെ പെട്രോള്&#x200d; പമ്പില്&#x200d; മാത്രമാണ് 10 മിനുട്ട് നിര്&#x200d;ത്തിയത്. തിരുവനന്തപുരം അതൊന്ന് മാത്രമായിരുന്നു കുഞ്ഞുമായി പുറപ്പെടുമ്പോള്&#x200d; മനസ്സിലെന്ന് ആംബുലന്&#x200d;സ് ഡ്രൈവര്&#x200d; കാസര്&#x200d;കോട് അടുക്കത്ത്ബയലിലെ അബ്ദുള്&#x200d; തമീം പറഞ്ഞു. കാറ്റിനൊപ്പം പറന്ന 6.50 മണിക്കൂറിനിടയില്&#x200d; ബ്രേക്കില്&#x200d; കാലമര്&#x200d;ത്തുമ്പോള്&#x200d; കുഞ്ഞിന്റെ മുഖംമാത്രമായിരുന്നു മനസ്സില്&#x200d; തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജീവന്റെ വളയം പിടിച്ച അബ്ദുല്&#x200d; തമീമിനെത്തേടി ആശംസകള്&#x200d; ഏറെയെത്തി.<br />
ആറു മണിക്കൂര്&#x200d; നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ഒന്നരമാസം ലൈബയും കുടുംബവും ശ്രീചിത്തിരയിലുണ്ടായിരുന്നു. തിരുവനന്തപുരം ബീമാപള്ളിയില്&#x200d;നിന്ന് എന്നും കുടുംബത്തിനുള്ള ഭക്ഷണമെത്തി. 15 ദിവസത്തെ വാടകയും അവിടെനിന്ന് കിട്ടിയതായി സിറാജുദ്ദീന്&#x200d; പറഞ്ഞു.<br />
ആയിഷത്ത് സഫ്വാനയ്ക്കും കുഞ്ഞിനുമൊപ്പം സിറാജുദ്ദീന്റെ മാതാവ് ജമീലയും ബന്ധു സത്താറുമാണ് ആംബുലന്&#x200d;സിലുണ്ടായിരുന്നത്. കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിക്കാനും പരിചരിക്കാനുമായി ദേളി ഷിഫാ സഅദിയ ആസ്പത്രിയിലെ നഴ്സ് ജിന്റോ മാണിയും ദൗത്യത്തില്&#x200d; ചേര്&#x200d;ന്നു.<br />
ഹൃദ്രോഗ വിദഗ്ധരായ ഡോ. ബൈജു എസ്.ധരന്&#x200d;, ഡോ. ദീപ എസ്.കുമാര്&#x200d; എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായി പൂര്&#x200d;ത്തിയായതായി ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞയുടന്&#x200d; ബന്ധുക്കള്&#x200d; വാട്സാപ്പ് വഴി ലോകത്തെ അറിയിച്ചു. ജീവനുവേണ്ടിയുള്ള ദൗത്യം വിജയിച്ച സന്തോഷത്തോടെയാണ് കേരളം ആ ശബ്ദസന്ദേശം കേട്ടത്&#8230;</p>
<p>The post <a href="https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/">ഇതാ ലൈബ! കേരളക്കരയെ ഒരു രാത്രി മുഴുവൻ പ്രാർഥനാനിരതമാക്കിയ ആ കുഞ്ഞു മാലാഖ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/laiba-the-toddler-who-was-suffering-from-chronic-heart-disease-is-fit-now/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>9 year old kid from Valanchery with failed Kidneys seeks aid from the kind hearted people for his surgery</title>
		<link>https://www.valanchery.in/9-year-old-kid-from-valanchery-with-failed-kidneys-seeks-aid-from-the-kind-hearted-people-for-his-surgery/</link>
					<comments>https://www.valanchery.in/9-year-old-kid-from-valanchery-with-failed-kidneys-seeks-aid-from-the-kind-hearted-people-for-his-surgery/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sun, 23 Dec 2012 11:01:34 +0000</pubDate>
				<category><![CDATA[General]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Initiatives]]></category>
		<category><![CDATA[donation]]></category>
		<category><![CDATA[failure]]></category>
		<category><![CDATA[kid]]></category>
		<category><![CDATA[kidney]]></category>
		<category><![CDATA[valanchery]]></category>
		<guid isPermaLink="false">http://www.valanchery.in/?p=1245</guid>

					<description><![CDATA[<p>രണ്ട് കിഡ്‌നികളും തകരാറിലായ തന്റെ മകന് കിഡ്‌നി നല്‍കാന്‍ ഉപ്പ തയ്യാറായി നില്‍ക്കുകയാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്‍ക്കുമുള്ള പണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആധിയാണ് വളാഞ്ചേരി കൊട്ടാരം വേളൂര്‍ അസൈനാറിന്. അസൈനാരുടെയും മൈമൂനയുടെയും ഒമ്പതുവയസ്സുള്ള മകന്‍ മുഹമ്മദ് അസ്‌ലമാണ് ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. കൊട്ടാരം മോഡല്‍ എല്‍.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അസ്‌ലം. എട്ട്മാസം മുമ്പാണ് രോഗവിവരം അറിയുന്നത്. ആദ്യം വളാഞ്ചേരിയിലും [&#8230;]</p>
<p>The post <a href="https://www.valanchery.in/9-year-old-kid-from-valanchery-with-failed-kidneys-seeks-aid-from-the-kind-hearted-people-for-his-surgery/">9 year old kid from Valanchery with failed Kidneys seeks aid from the kind hearted people for his surgery</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>രണ്ട് കിഡ്‌നികളും തകരാറിലായ തന്റെ മകന് കിഡ്‌നി നല്&#x200d;കാന്&#x200d; ഉപ്പ തയ്യാറായി നില്&#x200d;ക്കുകയാണ്. <span id="more-1245"></span>പക്ഷേ, ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്&#x200d;ക്കുമുള്ള പണത്തെക്കുറിച്ച് ഓര്&#x200d;ക്കുമ്പോള്&#x200d; ആധിയാണ് വളാഞ്ചേരി കൊട്ടാരം വേളൂര്&#x200d; അസൈനാറിന്. അസൈനാരുടെയും മൈമൂനയുടെയും ഒമ്പതുവയസ്സുള്ള മകന്&#x200d; മുഹമ്മദ് അസ്‌ലമാണ് ഇരു വൃക്കകളും തകരാറിലായി ചികിത്സയില്&#x200d; കഴിയുന്നത്. കൊട്ടാരം മോഡല്&#x200d; എല്&#x200d;.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയായിരുന്നു അസ്‌ലം.</p>
<p>എട്ട്മാസം മുമ്പാണ് രോഗവിവരം അറിയുന്നത്. ആദ്യം വളാഞ്ചേരിയിലും തുടര്&#x200d;ന്ന് പെരിന്തല്&#x200d;മണ്ണ എം.ഇ.എസ്. മെഡിക്കല്&#x200d; കോളേജിലും ചികിത്സ നടത്തി. പിന്നീട് കോഴിക്കോട് മിംസ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. ദിവസവും ഡയാലിസിസ് ചെയ്യേണ്ടതിനാല്&#x200d; മിംസ് ആസ്പത്രി അധികൃതര്&#x200d; വീട്ടില്&#x200d;ത്തന്നെ ഡയാലിസിസ് ചെയ്യാന്&#x200d; സൗകര്യമൊരുക്കിരിക്കുകയാണ്. ദിവസവും ആയിരത്തിനാനൂറ് രൂപയാണ് ഇതിനായി ചെലവിടുന്നത്.</p>
<p>കിഡ്‌നി മാറ്റിവെക്കല്&#x200d; ശസ്ത്രക്രിയ നടത്തണമെങ്കില്&#x200d; പന്ത്രണ്ട് ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് ആസ്പത്രി അധികൃതര്&#x200d; പറയുന്നത്. ഇതുവരെയുള്ള ചികിത്സകള്&#x200d;ക്കും നിത്യേനയുള്ള ഡയാലിസിസിനുമായി നാല് ലക്ഷം രൂപ ചെലവഴിച്ചതായി അസൈനാര്&#x200d; പറയുന്നു. പന്തല്&#x200d; പണിക്കാരനാണ് അസൈനാര്&#x200d;.</p>
<p>അസ്‌ലമിന്റെ ചികിത്സയ്ക്കായി കൊട്ടാരത്ത് നാട്ടുകാര്&#x200d; അസ്‌ലം ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. എന്&#x200d;.അബൂബക്കറാണ് ചെയര്&#x200d;മാന്&#x200d;. ടി.പി.അബൂബക്കര്&#x200d; കണ്&#x200d;വീനറും ടി.ടി.മാനു ട്രഷററുമാണ്. <strong>ഫെഡറല്&#x200d; ബാങ്കിന്റെ വളാഞ്ചേരി ശാഖയില്&#x200d; 14680200001496 നമ്പറില്&#x200d; അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.</strong></p>
<p>The post <a href="https://www.valanchery.in/9-year-old-kid-from-valanchery-with-failed-kidneys-seeks-aid-from-the-kind-hearted-people-for-his-surgery/">9 year old kid from Valanchery with failed Kidneys seeks aid from the kind hearted people for his surgery</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/9-year-old-kid-from-valanchery-with-failed-kidneys-seeks-aid-from-the-kind-hearted-people-for-his-surgery/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
