<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Murder Archives - Valanchery Online</title>
	<atom:link href="https://www.valanchery.in/category/news/crime/murder/feed/" rel="self" type="application/rss+xml" />
	<link>https://www.valanchery.in/category/news/crime/murder/</link>
	<description>News around Valanchery, Photos, Blogs, Yellow Pages, Events, Shopping, Reviews and more</description>
	<lastBuildDate>Wed, 29 Apr 2026 12:47:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://www.valanchery.in/wp-content/uploads/2017/10/cropped-n-1-32x32.jpg?v=1597204143</url>
	<title>Murder Archives - Valanchery Online</title>
	<link>https://www.valanchery.in/category/news/crime/murder/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം; ഷാൾ കഴുത്തിൽ മുറുക്കി കൊന്നതെന്ന് സമ്മതിച്ച് ഭർത്താവ്</title>
		<link>https://www.valanchery.in/man-killed-his-wife-a-ponnani-beach/</link>
					<comments>https://www.valanchery.in/man-killed-his-wife-a-ponnani-beach/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 29 Apr 2026 12:47:05 +0000</pubDate>
				<category><![CDATA[Murder]]></category>
		<guid isPermaLink="false">https://www.valanchery.in/?p=43410</guid>

					<description><![CDATA[<p>മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പിടികൂടിയതായി പൊന്നാനി എസ്ഐ ബിബിൻ പറഞ്ഞു. ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഹാർബർ പരിസരത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പൊന്നാനി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ പിടികൂടുകയായിരുന്നു. മണലിൽ കമഴ്ന്ന് കിടക്കുന്ന [&#8230;]</p>
<p>The post <a href="https://www.valanchery.in/man-killed-his-wife-a-ponnani-beach/">പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം; ഷാൾ കഴുത്തിൽ മുറുക്കി കൊന്നതെന്ന് സമ്മതിച്ച് ഭർത്താവ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പിടികൂടിയതായി പൊന്നാനി എസ്ഐ ബിബിൻ പറഞ്ഞു. ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഹാർബർ പരിസരത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പൊന്നാനി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ പിടികൂടുകയായിരുന്നു. മണലിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ഫാത്തിമയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നാല് മാസം പ്രായമായ ഒരു മകളുണ്ട്. പ്രതിയെ വിശദമായി ചോദ്യംചെയ്തതിനു ശേഷമേ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമാകൂവെന്ന് എസ്ഐ വ്യക്തമാക്കി. നടപടികൾക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.</p>
<p>The post <a href="https://www.valanchery.in/man-killed-his-wife-a-ponnani-beach/">പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം; ഷാൾ കഴുത്തിൽ മുറുക്കി കൊന്നതെന്ന് സമ്മതിച്ച് ഭർത്താവ്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/man-killed-his-wife-a-ponnani-beach/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊലപാതകക്കേസ് പ്രതി 19 വർഷത്തിനുശേഷം പിടിയിൽ</title>
		<link>https://www.valanchery.in/vimesh-fugitive-arrest-kuttippuram/</link>
					<comments>https://www.valanchery.in/vimesh-fugitive-arrest-kuttippuram/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 13 Mar 2025 00:46:08 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[vimesh]]></category>
		<guid isPermaLink="false">https://www.valanchery.in/?p=41738</guid>

					<description><![CDATA[<p>കുറ്റിപ്പുറം : 19 വർഷമായി മുങ്ങിനടന്നിരുന്ന കൊലപാതകക്കേസ് പ്രതി ഒടുവിൽ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. തൃശ്ശൂർ മണലൂർ കൊക്കിനി വിമേഷ് (42) ആണ് പെരിന്തൽമണ്ണയിൽനിന്നു പിടിയിലായത്. 2006-ൽ കുറ്റിപ്പുറം കാഞ്ഞിരക്കുറ്റിയിൽ യുവാവിനെ കാറിൽനിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയശേഷം കവർച്ചനടത്തിയ സംഘത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ. കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫീസർ നൗഫലിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ വഴിയൊരുക്കിയത്. എസ്ഐ സുധീറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ജോൺസൺ, രഘുനാഥ് [&#8230;]</p>
<p>The post <a href="https://www.valanchery.in/vimesh-fugitive-arrest-kuttippuram/">കൊലപാതകക്കേസ് പ്രതി 19 വർഷത്തിനുശേഷം പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം : 19 വർഷമായി മുങ്ങിനടന്നിരുന്ന കൊലപാതകക്കേസ് പ്രതി ഒടുവിൽ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. തൃശ്ശൂർ മണലൂർ കൊക്കിനി വിമേഷ് (42) ആണ് പെരിന്തൽമണ്ണയിൽനിന്നു പിടിയിലായത്. 2006-ൽ കുറ്റിപ്പുറം കാഞ്ഞിരക്കുറ്റിയിൽ യുവാവിനെ കാറിൽനിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയശേഷം കവർച്ചനടത്തിയ സംഘത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ. കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫീസർ നൗഫലിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ വഴിയൊരുക്കിയത്. എസ്ഐ സുധീറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ജോൺസൺ, രഘുനാഥ് എന്നിവർചേർന്ന് മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. പ്രതിക്കെതിരേ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പിടികൊടുക്കാതെ പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.</p>
<p>The post <a href="https://www.valanchery.in/vimesh-fugitive-arrest-kuttippuram/">കൊലപാതകക്കേസ് പ്രതി 19 വർഷത്തിനുശേഷം പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/vimesh-fugitive-arrest-kuttippuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഴക്കാട് വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ</title>
		<link>https://www.valanchery.in/husband-arrested-in-vazhakkad-najmunnisa-murder-case/</link>
					<comments>https://www.valanchery.in/husband-arrested-in-vazhakkad-najmunnisa-murder-case/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 04 Apr 2023 02:04:57 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[murder]]></category>
		<category><![CDATA[najmunnisa]]></category>
		<category><![CDATA[vazhakkad]]></category>
		<guid isPermaLink="false">https://www.valanchery.in/?p=37264</guid>

					<description><![CDATA[<p>വാഴക്കാട്: വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്‌ അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസ (32) മരിച്ച കേസിലാണ്‌ ഭർത്താവ് മൊയ്തീനെ പൊലീസ് അറസ്റ്റ് ചെയ്തത്. നജ്മുന്നീസയെ മൊയ്തീൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന്‌ പൊലീസ് പറഞ്ഞു. ഞായറാഴ്‌ച പുലർച്ചെയാണ്‌ വീടിന്റെ ടെറസിന് മുകളിൽ നജ്മുന്നീസയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നം നിലനിൽക്കുന്നതിനാൽ ബാപ്പയോടൊപ്പം താമസിച്ചുവരികയായിരുന്നു നജ്‌മുന്നീസ. ഞായറാഴ്‌ച രാത്രി ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു. [&#8230;]</p>
<p>The post <a href="https://www.valanchery.in/husband-arrested-in-vazhakkad-najmunnisa-murder-case/">വാഴക്കാട് വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>വാഴക്കാട്: വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്‌ അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസ (32) മരിച്ച കേസിലാണ്‌  ഭർത്താവ് മൊയ്തീനെ പൊലീസ് അറസ്റ്റ് ചെയ്തത്.  നജ്മുന്നീസയെ മൊയ്തീൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന്‌ പൊലീസ് പറഞ്ഞു.<br />
ഞായറാഴ്‌ച പുലർച്ചെയാണ്‌  വീടിന്റെ ടെറസിന് മുകളിൽ നജ്മുന്നീസയെ മരിച്ചനിലയിൽ കണ്ടെത്തിയത്.  കുടുംബപ്രശ്നം നിലനിൽക്കുന്നതിനാൽ  ബാപ്പയോടൊപ്പം താമസിച്ചുവരികയായിരുന്നു നജ്‌മുന്നീസ. ഞായറാഴ്‌ച രാത്രി ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു. പിന്നീട്‌ വീടിന്റെ ടെറസിന് മുകളിൽവച്ച് മൊയ്‌തീനും നജ്മുന്നീസയുമായി വാക്‌തർക്കമുണ്ടായി. തുടർന്ന്‌ നജ്‌മുന്നീസയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ മൊയ്‌തീൻ പൊലീസിന്‌ നൽകിയ മൊഴി.<br />
ഞായറാഴ്‌ച രാത്രി തിരിച്ചെത്തിയ നജ്മുന്നീസയെ രാത്രിയോടെ വീടിന് ടെറസിന് മുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് മൊയ്‌തീൻ പൊലീസിൽ ആദ്യം മൊഴിനൽകിയിരുന്നത്‌.  കൊണ്ടോട്ടി എഎസ്‌പി വിജയ് ഭരത് റെഡ്‌ഡി, എസ്ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.</p>
<p>The post <a href="https://www.valanchery.in/husband-arrested-in-vazhakkad-najmunnisa-murder-case/">വാഴക്കാട് വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/husband-arrested-in-vazhakkad-najmunnisa-murder-case/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; റസ്റ്ററൻ്റിലെ മുഖ്യ പാചകകാരനെ കാടാമ്പുഴയിൽ നിന്ന് പിടികൂടി</title>
		<link>https://www.valanchery.in/cook-of-the-restaurant-involved-in-the-death-of-nurse-arrested-in-kadampuzha/</link>
					<comments>https://www.valanchery.in/cook-of-the-restaurant-involved-in-the-death-of-nurse-arrested-in-kadampuzha/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 09 Jan 2023 10:06:24 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[kadampzuah]]></category>
		<category><![CDATA[kill]]></category>
		<category><![CDATA[kuzhimanth]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Restaurant]]></category>
		<guid isPermaLink="false">https://www.valanchery.in/?p=36442</guid>

					<description><![CDATA[<p>കോട്ടയം: സംക്രാന്തിയിലെ &#8216;മലപ്പുറം കുഴിമന്തി&#8217; റസ്റ്ററൻ്റില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഏറ്റുമാനൂര്‍ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാടാമ്പുഴയില്‍ ഇയാള്‍ ഒളിവില്‍ [&#8230;]</p>
<p>The post <a href="https://www.valanchery.in/cook-of-the-restaurant-involved-in-the-death-of-nurse-arrested-in-kadampuzha/">കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; റസ്റ്ററൻ്റിലെ മുഖ്യ പാചകകാരനെ കാടാമ്പുഴയിൽ നിന്ന് പിടികൂടി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കോട്ടയം: സംക്രാന്തിയിലെ &#8216;മലപ്പുറം കുഴിമന്തി&#8217; റസ്റ്ററൻ്റില്&#x200d; നിന്ന് അല്&#x200d;ഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്&#x200d; ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്&#x200d;. മലപ്പുറം തിരൂര്&#x200d; സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് ഗാന്ധിനഗര്&#x200d; പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്&#x200d; നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഏറ്റുമാനൂര്&#x200d; കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്&#x200d;ഡ് ചെയ്തു. കാടാമ്പുഴയില്&#x200d; ഇയാള്&#x200d; ഒളിവില്&#x200d; കഴിയുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. മരണം സംഭവിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് ആദ്യ അറസ്റ്റ് ഉണ്ടാവുന്നത്. ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട രശ്മി രാജ്‌ ഭക്ഷണം കഴിച്ചത് &#8216;മലപ്പുറം കുഴിമന്തി&#8217; എന്ന റസ്റ്ററൻ്റില്&#x200d; നിന്നു തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.<br />
<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2023/01/MUHAMMED-SIRAJUDHEEEN-MALAPPURAM-KUZHIMANTHI-1024x576.jpg" alt="MUHAMMED-SIRAJUDHEEEN-MALAPPURAM-KUZHIMANTHI" width="1024" height="576" class="aligncenter size-large wp-image-36444" srcset="https://www.valanchery.in/wp-content/uploads/2023/01/MUHAMMED-SIRAJUDHEEEN-MALAPPURAM-KUZHIMANTHI-1024x576.jpg?v=1673229284 1024w, https://www.valanchery.in/wp-content/uploads/2023/01/MUHAMMED-SIRAJUDHEEEN-MALAPPURAM-KUZHIMANTHI-300x169.jpg?v=1673229284 300w, https://www.valanchery.in/wp-content/uploads/2023/01/MUHAMMED-SIRAJUDHEEEN-MALAPPURAM-KUZHIMANTHI-768x432.jpg?v=1673229284 768w, https://www.valanchery.in/wp-content/uploads/2023/01/MUHAMMED-SIRAJUDHEEEN-MALAPPURAM-KUZHIMANTHI.jpg?v=1673229284 1080w" sizes="(max-width: 1024px) 100vw, 1024px" /><br />
കോട്ടയം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലെ നഴ്‌സായ രശ്മി രാജ് ഡിസംബര്&#x200d; 29-ാം തീയതിയാണ് മലപ്പുറം കുഴിമന്തിയില്&#x200d;നിന്ന് അല്&#x200d;ഫാം വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ രാത്രിയോടെ ഛര്&#x200d;ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇതോടെ ഹോസ്റ്റലില്&#x200d; നിന്ന് സഹപ്രവര്&#x200d;ത്തകര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ സ്ഥിരീകരിച്ചതോടെ പിന്നീട് ട്രോമാ കെയര്&#x200d; തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.</p>
<p>The post <a href="https://www.valanchery.in/cook-of-the-restaurant-involved-in-the-death-of-nurse-arrested-in-kadampuzha/">കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; റസ്റ്ററൻ്റിലെ മുഖ്യ പാചകകാരനെ കാടാമ്പുഴയിൽ നിന്ന് പിടികൂടി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/cook-of-the-restaurant-involved-in-the-death-of-nurse-arrested-in-kadampuzha/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാടാമ്പുഴ ഇരട്ടക്കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വര്‍ഷം തടവും</title>
		<link>https://www.valanchery.in/twin-life-sentence-and-a-15-more-years-for-the-accused-in-kadampuzha-murder-case/</link>
					<comments>https://www.valanchery.in/twin-life-sentence-and-a-15-more-years-for-the-accused-in-kadampuzha-murder-case/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 06 Oct 2021 13:09:32 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[kadampuzha]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.valanchery.in/?p=29881</guid>

					<description><![CDATA[<p>മഞ്ചേരി:കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊല്ലപ്പെട്ട സ്ത്രീയും കുട്ടിയും താമസിച്ചിരുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയതിന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പൂർണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ [&#8230;]</p>
<p>The post <a href="https://www.valanchery.in/twin-life-sentence-and-a-15-more-years-for-the-accused-in-kadampuzha-murder-case/">കാടാമ്പുഴ ഇരട്ടക്കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വര്‍ഷം തടവും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മഞ്ചേരി:കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2013/10/cuff.jpg" alt="hand-cuff" width="286" height="176" class="aligncenter size-full wp-image-1619" srcset="https://www.valanchery.in/wp-content/uploads/2013/10/cuff.jpg 286w, https://www.valanchery.in/wp-content/uploads/2013/10/cuff-150x92.jpg 150w" sizes="(max-width: 286px) 100vw, 286px" /><br />
കൊല്ലപ്പെട്ട സ്ത്രീയും കുട്ടിയും താമസിച്ചിരുന്ന വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയതിന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പൂർണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. യുവതിയുടെ ഏഴു വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് തടവും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിലിൽ കിടക്കേണ്ടി വരും. ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് പത്ത് വർഷം തടവും പ്രതി അനുഭവിക്കണം.</p>
<p>The post <a href="https://www.valanchery.in/twin-life-sentence-and-a-15-more-years-for-the-accused-in-kadampuzha-murder-case/">കാടാമ്പുഴ ഇരട്ടക്കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വര്‍ഷം തടവും</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/twin-life-sentence-and-a-15-more-years-for-the-accused-in-kadampuzha-murder-case/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന്</title>
		<link>https://www.valanchery.in/manjeri-court-will-give-verdict-on-kadampuzha-twin-murder-case/</link>
					<comments>https://www.valanchery.in/manjeri-court-will-give-verdict-on-kadampuzha-twin-murder-case/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Wed, 06 Oct 2021 01:28:02 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[Murder]]></category>
		<category><![CDATA[case]]></category>
		<category><![CDATA[court]]></category>
		<category><![CDATA[manjeri]]></category>
		<category><![CDATA[murder]]></category>
		<category><![CDATA[pallikandam]]></category>
		<category><![CDATA[trial]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">https://www.valanchery.in/?p=29877</guid>

					<description><![CDATA[<p>മഞ്ചേരി/കാടാമ്പുഴ:കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ്‌(42) കുറ്റക്കാരനെന്ന്‌ കോടതി. ശിക്ഷ മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന്‍ ദില്‍ഷാദ് (7) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം [&#8230;]</p>
<p>The post <a href="https://www.valanchery.in/manjeri-court-will-give-verdict-on-kadampuzha-twin-murder-case/">കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>മഞ്ചേരി/കാടാമ്പുഴ:കാടാമ്പുഴയില്&#x200d; പൂര്&#x200d;ണഗര്&#x200d;ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്&#x200d; പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ്‌(42) കുറ്റക്കാരനെന്ന്‌ കോടതി. ശിക്ഷ  മഞ്ചേരി ഒന്നാം അഡീഷണല്&#x200d; ജില്ലാ സെഷന്&#x200d;സ് കോടതി ഇന്ന് വിധിക്കും. പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്&#x200d; മരക്കാരിന്റെ മകള്&#x200d; ഉമ്മുസല്&#x200d;മ (26), മകന്&#x200d; ദില്&#x200d;ഷാദ് (7) എന്നിവരെയാണ് ഇയാള്&#x200d; കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്&#x200d; അതിക്രമിച്ച് കയറല്&#x200d;, ഗര്&#x200d;ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്&#x200d;ക്കെതിരെ ചുമത്തിയത്.<br />
<img decoding="async" src="https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop.jpg" alt="court" width="680" height="357" class="aligncenter size-full wp-image-8052" srcset="https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop.jpg 680w, https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop-300x158.jpg 300w, https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop-150x79.jpg 150w, https://www.valanchery.in/wp-content/uploads/2018/05/thumb_59_680_357_0_0_crop-500x263.jpg 500w" sizes="(max-width: 680px) 100vw, 680px" /><br />
2017 മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ഉമ്മുസല്&#x200d;മ ഭര്&#x200d;ത്താവും വീട്ടുകാരുമായി തെറ്റിപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി ഉമ്മുസല്&#x200d;മയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തില്&#x200d; ഉമ്മുസല്&#x200d;മ ഗര്&#x200d;ഭിണിയായി. ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപാതം നടത്തിയെന്നാണു കേസ്. വളാഞ്ചേരി സി.ഐ. കെ.എ. സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസു ഹാജരായി.</p>
<p>The post <a href="https://www.valanchery.in/manjeri-court-will-give-verdict-on-kadampuzha-twin-murder-case/">കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന്</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/manjeri-court-will-give-verdict-on-kadampuzha-twin-murder-case/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുഞ്ഞിപ്പാത്തുമ്മ വധം: കുറ്റപത്രം സമർപ്പിച്ചു</title>
		<link>https://www.valanchery.in/chargesheet-filed-in-connection-with-the-murder-of-kunjipathumma/</link>
					<comments>https://www.valanchery.in/chargesheet-filed-in-connection-with-the-murder-of-kunjipathumma/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Fri, 17 Sep 2021 06:44:36 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[athavanad]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[kattilangadi]]></category>
		<category><![CDATA[kunjipathumma]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[murder]]></category>
		<guid isPermaLink="false">https://www.valanchery.in/?p=29470</guid>

					<description><![CDATA[<p>കുറ്റിപ്പുറം : ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണവും പണവും കവർന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നടുവട്ടം കൈതൃക്കോവിൽ ലക്ഷ്മിപടി-വെള്ളാറമ്പ് റോഡിൽ താമസിച്ചിരുന്ന തിരുവാക്കളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62)യെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് കുറ്റിപ്പുറം പോലീസ് തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച സമർപ്പിച്ചത്. 2021 ജൂൺ 18-നാണ് കേസിന് ആസ്പദമായ കൊലപാതകം നടക്കുന്നത്. കേസിലെ പ്രതിയും കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ [&#8230;]</p>
<p>The post <a href="https://www.valanchery.in/chargesheet-filed-in-connection-with-the-murder-of-kunjipathumma/">കുഞ്ഞിപ്പാത്തുമ്മ വധം: കുറ്റപത്രം സമർപ്പിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം : ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണവും പണവും കവർന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നടുവട്ടം കൈതൃക്കോവിൽ ലക്ഷ്മിപടി-വെള്ളാറമ്പ് റോഡിൽ താമസിച്ചിരുന്ന തിരുവാക്കളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62)യെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് കുറ്റിപ്പുറം പോലീസ് തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച സമർപ്പിച്ചത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2021/06/wp-1624019577322-1024x576.jpg" alt="murder-kuttippuram-kolathol" width="1024" height="576" class="aligncenter size-large wp-image-27468" srcset="https://www.valanchery.in/wp-content/uploads/2021/06/wp-1624019577322-1024x576.jpg?v=1624020998 1024w, https://www.valanchery.in/wp-content/uploads/2021/06/wp-1624019577322-300x169.jpg?v=1624020998 300w, https://www.valanchery.in/wp-content/uploads/2021/06/wp-1624019577322-768x432.jpg?v=1624020998 768w, https://www.valanchery.in/wp-content/uploads/2021/06/wp-1624019577322.jpg?v=1624020998 1280w" sizes="auto, (max-width: 1024px) 100vw, 1024px" /><br />
2021 ജൂൺ 18-നാണ് കേസിന് ആസ്പദമായ കൊലപാതകം നടക്കുന്നത്. കേസിലെ പ്രതിയും കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ അയൽവാസിയുമായ വെള്ളാറമ്പ് സ്വദേശി ചീരംക്കുളങ്ങര മുഹമ്മദ് ഷാഫിയെ കൊലപാതകത്തിനുശേഷം മൂന്നാം നാൾ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. തിരൂർ ഡിവൈ.എസ്.പി. ആയിരുന്ന സുരേഷ്ബാബു, വളാഞ്ചേരി സി.ഐയായിരുന്ന പി.എം. സമീർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇപ്പോൾ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻമേലയിലാണ്. ഏറെ കടബാധ്യതയുള്ള പ്രതി പണം കവർച്ചചെയ്യാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.</p>
<p>The post <a href="https://www.valanchery.in/chargesheet-filed-in-connection-with-the-murder-of-kunjipathumma/">കുഞ്ഞിപ്പാത്തുമ്മ വധം: കുറ്റപത്രം സമർപ്പിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/chargesheet-filed-in-connection-with-the-murder-of-kunjipathumma/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദൃശ്യ വധം:  കുറ്റപത്രം സമർപ്പിച്ചു</title>
		<link>https://www.valanchery.in/charge-sheet-filed-in-connection-with-the-murder-of-drishya/</link>
					<comments>https://www.valanchery.in/charge-sheet-filed-in-connection-with-the-murder-of-drishya/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Sat, 14 Aug 2021 00:00:26 +0000</pubDate>
				<category><![CDATA[Law & Order]]></category>
		<category><![CDATA[Murder]]></category>
		<category><![CDATA[chargesheet]]></category>
		<category><![CDATA[drishya]]></category>
		<category><![CDATA[file]]></category>
		<category><![CDATA[perinthalmanna]]></category>
		<guid isPermaLink="false">https://www.valanchery.in/?p=28637</guid>

					<description><![CDATA[<p>പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏലംകുളം കൂഴന്തറയിൽ വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചെമ്മാട്ട് വീട്ടിൽ ബാലചന്ദ്രന്റെയും ദീപയുടെയും മകൾ ദൃശ്യ (21) കിടപ്പുമുറിയിൽ കുത്തേറ്റുമരിച്ച കേസിൽ സഹപാഠിയായിരുന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ് (21) ആണ് പ്രതി. 518 പേജുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഒന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ ജൂൺ 17നായിരുന്നു സംഭവം. [&#8230;]</p>
<p>The post <a href="https://www.valanchery.in/charge-sheet-filed-in-connection-with-the-murder-of-drishya/">ദൃശ്യ വധം:  കുറ്റപത്രം സമർപ്പിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏലംകുളം കൂഴന്തറയിൽ വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചെമ്മാട്ട് വീട്ടിൽ ബാലചന്ദ്രന്റെയും ദീപയുടെയും മകൾ ദൃശ്യ (21) കിടപ്പുമുറിയിൽ കുത്തേറ്റുമരിച്ച കേസിൽ സഹപാഠിയായിരുന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ് (21) ആണ് പ്രതി. 518 പേജുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഒന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ ജൂൺ 17നായിരുന്നു സംഭവം. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദൃശ്യയുടെ സഹോദരി ദേവശ്രീ (14)ക്കും പരിക്കേറ്റിരുന്നു. കൊലപാതകം നടന്ന് 57-ാമത്തെ ദിവസമാണ് അന്വേഷക ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ എസ്‌എച്ച്‌ഒ സുനിൽ പുളിക്കൽ കുറ്റപത്രം നൽകിയത്. കേസിൽ 81 സാക്ഷികളെ ചോദ്യംചെയ്തു. 80 തൊണ്ടിമുതലും സമർപ്പിച്ചു. മൂന്ന് സാക്ഷികളെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടെയും പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെയും മേൽനോട്ടത്തിൽ എഎസ്ഐമാരായ സുകുമാരൻ, ബൈജു, സീനിയർ സിപിഒമാരായ ഫൈസൽ കപ്പൂർ, ഷിഹാബുദ്ദീൻ എന്നിവരാണ് കേസ്‌ അന്വേഷിച്ചത്.<br />
കൊലപാതകം നടന്നതിന്റെ തലേന്ന്‌ രാത്രി ദൃശ്യയുടെ അച്ഛ​ന്റെ പെരിന്തൽമണ്ണയിലെ പി കെ ടോയ്സ് എന്ന വ്യാപാരസ്ഥാപനത്തിന്‌ തീയിട്ടശേഷമാണ് പ്രതി വീട്ടിലെത്തി കൊല നടത്തിയത്. സംഭവശേഷം ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർ ജൗഹറിന്റെയും സുഹൃത്ത് സുബിന്റെയും ഇടപെടലിൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അന്നത്തെ ഡിവൈഎസ്‌പി കെ എം ദേവസ്യ, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി സാജു കെ എബ്രഹാം, സിഐ സജിൻ ശശി, എസ്ഐ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ആദ്യഘട്ടത്തിൽ കേസ്‌ അന്വേഷിച്ചത്‌. വീട്ടിൽ അതിക്രമിച്ച് കയറൽ (ഐപിസി 450), കൊലപാതകം (302), കൊലപാതക ശ്രമം (307) എന്നീ വകുപ്പുകളാണ്‌ പ്രതിക്കെതിരെയുള്ളത്. പ്രതി വിനീഷ് റിമാൻഡിലാണ്.</p>
<p>The post <a href="https://www.valanchery.in/charge-sheet-filed-in-connection-with-the-murder-of-drishya/">ദൃശ്യ വധം:  കുറ്റപത്രം സമർപ്പിച്ചു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/charge-sheet-filed-in-connection-with-the-murder-of-drishya/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റിപ്പുറം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മ വധം; പ്രതി പിടിയിൽ</title>
		<link>https://www.valanchery.in/one-arrest-recorded-in-connection-with-the-murder-of-an-elderly-woman-named-kunhipathumma-in-kothol-ward-of-kuttippuram-panchayath/</link>
					<comments>https://www.valanchery.in/one-arrest-recorded-in-connection-with-the-murder-of-an-elderly-woman-named-kunhipathumma-in-kothol-ward-of-kuttippuram-panchayath/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Mon, 21 Jun 2021 06:05:17 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[arrest]]></category>
		<category><![CDATA[kothol]]></category>
		<category><![CDATA[kunhipathumma]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[murder]]></category>
		<guid isPermaLink="false">https://www.valanchery.in/?p=27563</guid>

					<description><![CDATA[<p>കുറ്റിപ്പുറം:കുറ്റിപ്പുറം കൈതൃക്കോവില്‍ ലക്ഷ്മിപടി-വെള്ളാറമ്പ് റോഡില്‍ താമസിക്കുന്ന തിരുവാക്കളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (62) നെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കൊലപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ അയൽക്കാരനും വെള്ളാറമ്പ് സ്വദേശിയുമായ ചീരാകുളങ്ങര ഷാഫി (26)നെയാണ് തിരൂർ ഡി.വൈ.എസ്.പി കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം ഇന്ന് അറസ്റ്റ്‌ ചെയ്തത്. രാവിലെ 8.30 ന് പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലിസ് തെളിവ് നടത്തി. ഇന്നലെ [&#8230;]</p>
<p>The post <a href="https://www.valanchery.in/one-arrest-recorded-in-connection-with-the-murder-of-an-elderly-woman-named-kunhipathumma-in-kothol-ward-of-kuttippuram-panchayath/">കുറ്റിപ്പുറം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മ വധം; പ്രതി പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>കുറ്റിപ്പുറം:കുറ്റിപ്പുറം കൈതൃക്കോവില്&#x200d; ലക്ഷ്മിപടി-വെള്ളാറമ്പ് റോഡില്&#x200d; താമസിക്കുന്ന തിരുവാക്കളത്തില്&#x200d; കുഞ്ഞിപ്പാത്തുമ്മ (62) നെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കൊലപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ അയൽക്കാരനും വെള്ളാറമ്പ് സ്വദേശിയുമായ ചീരാകുളങ്ങര ഷാഫി (26)നെയാണ് തിരൂർ ഡി.വൈ.എസ്.പി കെ. സുരേഷ് ബാബുവിന്റെ  നേതൃത്വത്തിലുളള അന്വേഷണ സംഘം ഇന്ന് അറസ്റ്റ്‌ ചെയ്തത്. രാവിലെ 8.30 ന് പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലിസ് തെളിവ് നടത്തി. ഇന്നലെ പ്രദേശത്തെ ആറോളം പേരെ  കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലാണ് പ്രതി ഷാഫിയിലേക്ക് പൊലിസ് എത്തി ചേർന്നത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2021/06/IMG-20210621-WA0014-1024x682.jpg" alt="Kothol-murder-accused" width="1024" height="682" class="aligncenter size-large wp-image-27564" srcset="https://www.valanchery.in/wp-content/uploads/2021/06/IMG-20210621-WA0014-1024x682.jpg?v=1624255074 1024w, https://www.valanchery.in/wp-content/uploads/2021/06/IMG-20210621-WA0014-300x200.jpg?v=1624255074 300w, https://www.valanchery.in/wp-content/uploads/2021/06/IMG-20210621-WA0014-768x512.jpg?v=1624255074 768w, https://www.valanchery.in/wp-content/uploads/2021/06/IMG-20210621-WA0014-128x86.jpg?v=1624255074 128w, https://www.valanchery.in/wp-content/uploads/2021/06/IMG-20210621-WA0014.jpg?v=1624255074 1280w" sizes="auto, (max-width: 1024px) 100vw, 1024px" /><br />
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിപ്പാത്തുമ്മയെ സ്വന്തം വീടിനകത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തി 48 മണിക്കൂറിനകം പൊലീസ് പ്രതിയെ പിടികൂടി. പ്രതിയെ ഇന്ന് രാവിലെ തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തു കൊണ്ടു വന്നു. പ്രതിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി വൻ പോലീസ് സന്നാഹം പ്രദേശത്തുണ്ടായിരുന്നു.</p>
<p>The post <a href="https://www.valanchery.in/one-arrest-recorded-in-connection-with-the-murder-of-an-elderly-woman-named-kunhipathumma-in-kothol-ward-of-kuttippuram-panchayath/">കുറ്റിപ്പുറം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മ വധം; പ്രതി പിടിയിൽ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/one-arrest-recorded-in-connection-with-the-murder-of-an-elderly-woman-named-kunhipathumma-in-kothol-ward-of-kuttippuram-panchayath/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്  യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു</title>
		<link>https://www.valanchery.in/girl-stabbed-by-a-guy-at-perinthalmanna-after-his-proposal-gets-rejected/</link>
					<comments>https://www.valanchery.in/girl-stabbed-by-a-guy-at-perinthalmanna-after-his-proposal-gets-rejected/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 17 Jun 2021 10:42:40 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[girl]]></category>
		<category><![CDATA[murder]]></category>
		<category><![CDATA[perinthalmanna]]></category>
		<category><![CDATA[proposal]]></category>
		<category><![CDATA[stab]]></category>
		<guid isPermaLink="false">https://www.valanchery.in/?p=27451</guid>

					<description><![CDATA[<p>പെരിന്തൽമണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. അക്രമത്തിൽ പെൺകുട്ടിയുടെ സഹോദരിക്കും കുത്തേറ്റു. എളാട് സ്വദേശി ദ്യശ്യ (21) ആണ് മരിച്ചത്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . [&#8230;]</p>
<p>The post <a href="https://www.valanchery.in/girl-stabbed-by-a-guy-at-perinthalmanna-after-his-proposal-gets-rejected/">പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്  യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>പെരിന്തൽമണ്ണ: പ്രണയാഭ്യര്&#x200d;ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. അക്രമത്തിൽ പെൺകുട്ടിയുടെ സഹോദരിക്കും കുത്തേറ്റു. എളാട് സ്വദേശി ദ്യശ്യ (21) ആണ് മരിച്ചത്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവില എട്ടരയോടെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്.  </p>
<p>സംഭവ സ്ഥലത്ത് വച്ച് തന്നെ ദൃശ്യ മരിച്ചു. ദൃശ്യയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സഹോദരിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെൺകുട്ടിയുടെ അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്&#x200d;മാര്&#x200d; പറയുന്നത്.  പ്രതിയെ കുന്നക്കാവ് വെച്ച് നാട്ടുകാർ ഓടിച്ച് പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.</p>
<p>എൽഎൽബി വിദ്യാർത്ഥിയായിരുന്നു മരിച്ച ദിവ്യ. പ്ലസ് ടു മുതൽ പ്രണയാഭ്യര്&#x200d;ത്ഥനയുമായി ദിവ്യക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്&#x200d; പറയുന്നത്. ദിവ്യയെ പിന്തുടര്&#x200d;ന്ന് ശല്യം ചെയ്യുന്നതിന് പലതവണ നാട്ടുകാര്&#x200d;  ഇടപെട്ട് വിനീഷിന് മുന്നറിയിപ്പ് നൽകിയിരുന്നു.   കൊലപാതകം നടന്ന വീട്ടിൽ നിന്ന് പത്ത് കിലോമീറ്റര്&#x200d; അകലെയാണ് വിനീഷിന്റെ വീട്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് ശരീരത്തിൽ രക്തപ്പാടുകളുമാaയി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽ കയറിയ പ്രതിയെ നാട്ടുകാരാണ്  പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.<br />
<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2021/06/IMG-20210617-WA0025.jpg" alt="Stab-perinthalmanna-love-failure" width="548" height="309" class="aligncenter size-full wp-image-27444" srcset="https://www.valanchery.in/wp-content/uploads/2021/06/IMG-20210617-WA0025.jpg?v=1623913002 548w, https://www.valanchery.in/wp-content/uploads/2021/06/IMG-20210617-WA0025-300x169.jpg?v=1623913002 300w" sizes="auto, (max-width: 548px) 100vw, 548px" /><br />
കട കത്തിച്ചതിന് പിന്നിൽ വിനീഷ് തന്നെയാണെന്ന സൂചനയാണ് പൊലീസിന് ഉള്ളത്. എന്നാൽ വിനീഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച വിനീഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>
<p>The post <a href="https://www.valanchery.in/girl-stabbed-by-a-guy-at-perinthalmanna-after-his-proposal-gets-rejected/">പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്  യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/girl-stabbed-by-a-guy-at-perinthalmanna-after-his-proposal-gets-rejected/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുബീറ ഫർഹത്തിൻ്റെ മൃതദേഹം ഖബറടക്കി</title>
		<link>https://www.valanchery.in/the-mortal-remains-of-the-slain-youth-from-athavanad-chottur-cremated/</link>
					<comments>https://www.valanchery.in/the-mortal-remains-of-the-slain-youth-from-athavanad-chottur-cremated/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Tue, 27 Apr 2021 01:24:02 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[athavanad]]></category>
		<category><![CDATA[chottur]]></category>
		<category><![CDATA[cremated]]></category>
		<category><![CDATA[subeera farhath]]></category>
		<guid isPermaLink="false">https://www.valanchery.in/?p=26292</guid>

					<description><![CDATA[<p>ആതവനാട്: ആതവനാട് ചോറ്റുരിൽ കൊല്ലപ്പെട്ട സുബീറ ഫര്‍ഹത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം വീട്ടിലെത്തിച്ചു. ശേഷം ചോറ്റൂര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് ഖബറടക്കി</p>
<p>The post <a href="https://www.valanchery.in/the-mortal-remains-of-the-slain-youth-from-athavanad-chottur-cremated/">സുബീറ ഫർഹത്തിൻ്റെ മൃതദേഹം ഖബറടക്കി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ആതവനാട്: ആതവനാട് ചോറ്റുരിൽ കൊല്ലപ്പെട്ട സുബീറ ഫര്&#x200d;ഹത്തിന് കണ്ണീരില്&#x200d; കുതിര്&#x200d;ന്ന യാത്രാമൊഴി. പോസ്റ്റുമോര്&#x200d;ട്ടം കഴിഞ്ഞ് ബന്ധുക്കള്&#x200d;ക്ക് വിട്ടുനല്&#x200d;കിയ മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം വീട്ടിലെത്തിച്ചു. ശേഷം ചോറ്റൂര്&#x200d; ജുമാമസ്ജിദില്&#x200d; മയ്യിത്ത് ഖബറടക്കി</p>
<p>The post <a href="https://www.valanchery.in/the-mortal-remains-of-the-slain-youth-from-athavanad-chottur-cremated/">സുബീറ ഫർഹത്തിൻ്റെ മൃതദേഹം ഖബറടക്കി</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-mortal-remains-of-the-slain-youth-from-athavanad-chottur-cremated/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുബീറ ഫർഹത്ത് വധം; തെളിവെടുപ്പ് തുടരുന്നു, സ്വർണം കണ്ടെത്താനായില്ല-വീഡിയോ</title>
		<link>https://www.valanchery.in/the-search-operation-continues-to-find-the-lost-gold-of-slain-subeera-farhath/</link>
					<comments>https://www.valanchery.in/the-search-operation-continues-to-find-the-lost-gold-of-slain-subeera-farhath/#respond</comments>
		
		<dc:creator><![CDATA[വളാഞ്ചേരിക്കാരൻ]]></dc:creator>
		<pubDate>Thu, 22 Apr 2021 11:10:47 +0000</pubDate>
				<category><![CDATA[Murder]]></category>
		<category><![CDATA[athavanad]]></category>
		<category><![CDATA[murder]]></category>
		<category><![CDATA[subeera farhath]]></category>
		<guid isPermaLink="false">https://www.valanchery.in/?p=26191</guid>

					<description><![CDATA[<p>ആതവനാട്: ആതവനാട് ചോറ്റൂരിലെ സൂബീറ ഫർഹത്തിൻ്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി അൻവറുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. ഇന്ന് നടന്ന തെളിവെടുപ്പിലും പ്രതി കവർന്ന സ്വർണം കണ്ടെത്താനായിട്ടില്ല. അതേസമയം പെൺകുട്ടിയുടെ ഹാന്റ് ബാഗും ചോറ്റ് പാത്രവും കണ്ടെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കുഴൽ കിണറില്‍ എറിഞ്ഞുവെന്ന് പ്രതി തന്നെ പൊലീസിനോട് പറഞ്ഞു.സ്വര്‍ണം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി അന്‍വര്‍ ഇന്നലെ പൊലീസിന് മൊഴി [&#8230;]</p>
<p>The post <a href="https://www.valanchery.in/the-search-operation-continues-to-find-the-lost-gold-of-slain-subeera-farhath/">സുബീറ ഫർഹത്ത് വധം; തെളിവെടുപ്പ് തുടരുന്നു, സ്വർണം കണ്ടെത്താനായില്ല-വീഡിയോ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></description>
										<content:encoded><![CDATA[<p>ആതവനാട്: ആതവനാട് ചോറ്റൂരിലെ സൂബീറ ഫർഹത്തിൻ്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി അൻവറുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. ഇന്ന് നടന്ന തെളിവെടുപ്പിലും പ്രതി കവർന്ന സ്വർണം കണ്ടെത്താനായിട്ടില്ല. അതേസമയം പെൺകുട്ടിയുടെ ഹാന്റ് ബാഗും ചോറ്റ് പാത്രവും കണ്ടെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കുഴൽ കിണറില്&#x200d; എറിഞ്ഞുവെന്ന് പ്രതി തന്നെ പൊലീസിനോട് പറഞ്ഞു.സ്വര്&#x200d;ണം ലക്ഷ്യമിട്ടാണ് പെണ്&#x200d;കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി അന്&#x200d;വര്&#x200d; ഇന്നലെ പൊലീസിന് മൊഴി നല്&#x200d;കിയിരുന്നു. കേസില്&#x200d; നിര്&#x200d;ണായകമായേക്കാവുന്ന ഈ സ്വര്&#x200d;ണം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മെറ്റല്&#x200d; ഡിറ്റക്ടറടക്കം ഉപയോഗിച്ച് സ്വര്&#x200d;ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അതേസമയം ഇന്നലെ കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. കൃത്യം ചെയ്യുന്നതിനിടയ്ക്ക് മൊബൈല്&#x200d; ഫോണ്&#x200d; റിങ് ചെയ്തെന്നും സാങ്കേതികമായി പരിജ്ഞാനമില്ലാത്തതില്&#x200d; കുഴല്&#x200d;കിണറിലെറിഞ്ഞെന്നുമാണ് പ്രതി പൊലീസിന് മൊഴി നല്&#x200d;കിയത്. ഈ മൊബൈല്&#x200d; ഫോണ്&#x200d; കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.</p>
<p>The post <a href="https://www.valanchery.in/the-search-operation-continues-to-find-the-lost-gold-of-slain-subeera-farhath/">സുബീറ ഫർഹത്ത് വധം; തെളിവെടുപ്പ് തുടരുന്നു, സ്വർണം കണ്ടെത്താനായില്ല-വീഡിയോ</a> appeared first on <a href="https://www.valanchery.in">Valanchery Online</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.valanchery.in/the-search-operation-continues-to-find-the-lost-gold-of-slain-subeera-farhath/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
