HomeNewsIncidentsഎടപ്പാളിൽ പത്തുനാള്‍ ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ അമ്മ മരിച്ചു; മകള്‍ അവശനിലയില്‍

എടപ്പാളിൽ പത്തുനാള്‍ ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ അമ്മ മരിച്ചു; മകള്‍ അവശനിലയില്‍

എടപ്പാളിൽ പത്തുനാള്‍ ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ അമ്മ മരിച്ചു; മകള്‍ അവശനിലയില്‍

എടപ്പാള്‍: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരിയായ വീട്ടമ്മ മരിച്ചു. മൃതശരീരം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന മകളെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡില്‍ എടപ്പാള്‍ ആസ്പത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്‍(വടക്കത്ത്)ശോഭയാണ് മരിച്ചത്. മകള്‍ ശ്രുതി(26)യെ ആരോഗ്യ വകുപ്പധികൃതരാണ് എടപ്പാള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശോഭയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരിസരവാസികളോടൊന്നും ഇവര്‍ക്ക് കാര്യമായ ബന്ധമില്ലായിരുന്നു. തൊട്ടപ്പുറത്തുതന്നെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നുണ്ട്. എന്നാല്‍, ആരുചെന്നാലും വാതില്‍ തുറക്കാറില്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനും സഹായിക്കാനുമെല്ലാം ഇടയ്‌ക്കെത്താറുള്ള ഗ്രാമപ്പഞ്ചായത്തംഗം കെ.പി. റാബിയ തിങ്കളാഴ്ച രാവിലെ വന്നപ്പോഴാണ് മരിച്ചു കിടക്കുന്ന ശോഭയെയും അവരെ കെട്ടിപ്പിടിച്ച് കിടക്കുന്ന അവശയായ മകളെയും കണ്ടത്. പാഴ് വസ്തുക്കളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളുമെല്ലാം കൂടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന മുറിയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്.
I

ചങ്ങരംകുളം എസ്.ഐ. ബാഹുലേയന്‍, വട്ടംകുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജീവ് എന്നിവര്‍ സ്ഥലത്തെത്തി. ബന്ധുക്കള്‍ക്ക് സംശയമോ പരാതിയോ ഇല്ലാത്തതിനാല്‍ മൃതദേഹം വിട്ടുകൊടുത്തു. ശ്രുതിയെ രോഗംമാറിയ ശേഷം നോക്കാനാരുമില്ലാത്ത അവസ്ഥയാണെങ്കില്‍ അഭയമന്ദിരത്തിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറ്റാന്‍ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

എന്നാല്‍, അല്പസമയത്തിനകമെത്തിയ നാട്ടുകാരില്‍ ചിലരുടെ പരാതിപ്രകാരം മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു. മുഖത്ത് എലികടിച്ചതുപോലുള്ള പാടുകളുണ്ടെന്നും മരണകാരണം കൃത്യമായി അറിയണമെന്നുമാണ് ആവശ്യം. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ചൊവ്വാഴ്ച സംസ്‌കരിക്കും. പരേതരായ സുന്ദരമേനോന്റെയും സരോജിനിഅമ്മയുടെയുടെയും മകളാണ് ശോഭ. സഹോദരങ്ങള്‍: ശ്രീകുമാര്‍(ബാബു), ശങ്കരനുണ്ണി(റിട്ട.ബാങ്ക് മാനേജര്‍), ലത കോഴിക്കോട്, സാവിത്രി(ബറോഡ)
Summary: A 53 year old woman was starved to death in Edappal and her 26 year old daughter is seriously ill. The deceased, Mrs Shobha has not eaten for more than 10 days and her Sruthi was living alone in a house near to several local administrative offices in the area.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!